+

അഫാന്റെ മാനസിക നില പരിശോധനയ്ക്കായി വിദഗ്ധരുടെ പാനൽ തയ്യാറാക്കി‌‌

അമ്മൂമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ  അഫാനെ കസറ്റഡിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻറെ അസാധാരണ പെരുമാറ്റത്തെ തുടർന്ന്  മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനൽ തയ്യാറാക്കി. കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന നടത്തുക.

അമ്മൂമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ  അഫാനെ കസറ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിൻറെ ഹർജി നാളെ കോടതി പരിഗണിക്കും. കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പൊലീസ് നൽകി. പാങ്ങോട് പൊലീസാണ് കസ്റ്റഡി അപേക്ഷ നൽകിയത്.

പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലാണ് ഇപ്പോൾ അഫാനുള്ളത് . അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് പ്രത്യേക നിരീക്ഷണം.

facebook twitter