ഫിഫ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി ഡോണള്‍ഡ് ട്രംപ്

06:43 AM Dec 06, 2025 |



 ഫിഫ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വര്‍ണക്കപ്പും, മെഡലും, സര്‍ട്ടിഫിക്കറ്റും അടക്കം ഫിഫ പ്രസിഡന്റ് ട്രംപിന് സമ്മാനിച്ചു. 

ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നെന്ന് ട്രംപ് പ്രതികരിച്ചു. ദശലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാനായ പ്രവര്‍ത്തനത്തിനാണ് അംഗീകാരം നല്‍കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഫിഫ സമാധാന പുരസ്‌കാരം നല്‍കുന്നത്. വാഷിംഗ്ടണില്‍ നടന്ന ഫിഫ ലോകകപ്പ് 2026 ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദിയിലാണ് ട്രംപിന് പുരസ്‌കാരം കൈമൈറിയത്.


വേദിയില്‍, ഫിഫ ലോകകപ്പിന്റെ മത്സരക്രമവും പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീല്‍ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാന്‍സ് ഗ്രൂപ്പ് ഐ, ഇംഗ്ലണ്ട് ഗ്രൂപ്പ് എല്‍, ബെല്‍ജിയം ഗ്രൂപ്പ് ജി, നെതര്‍ലാന്‍ഡ്‌സ് ഗ്രൂപ്പ് എഫ്, ജര്‍മ്മിനി ഗ്രൂപ്പ് ഇ, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാന്‍ ഗ്രൂപ്പ് എഫ്, ഇറാന്‍ ഗ്രൂപ്പ് ജി, ഉറുഗ്വേ ഗ്രൂപ്പ് എച്ച്, ഖത്തര്‍ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്- എ, സൗദി അറേബ്യ- ഗ്രൂപ്പ് എച്ച് എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. സ്‌പെയിന്‍- സൗദി അറേബ്യക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുക. ആസ്ട്രിയ ഗ്രൂപ്പ് ജെയിലാണ്. ഗ്രൂപ്പ് എച്ചില്‍ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലും വമ്പന്മാര്‍ നേര്‍ക്കുനേര്‍ മത്സരിക്കും.