പാരീസ്: ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കണ്ടെത്തിയ ഫ്രഞ്ച് ഡോക്ടറും ഗവേഷകനുമായ എറ്റിയൻ എമിൽ ബോളിയോ (98) അന്തരിച്ചു. വെള്ളിയാഴ്ച പാരീസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഗർഭച്ഛിദ്രത്തിനായുള്ള ഗുളികയായ മൈഫ്രിസ്റ്റോൺ എന്നുകൂടി അറിയപ്പെടുന്ന ആർയു- 486 കണ്ടെത്തിയതോടെയാണ് എറ്റിയൻ പ്രശസ്തിയിലേക്കുയർന്നത്.
ലോകമെങ്ങുമുള്ള സ്ത്രീകൾക്ക് ശസ്ത്രക്രിയ വഴിയുള്ള ഗർഭച്ഛിദ്രത്തിനുപകരം സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മാർഗം ഗുളിക തുറന്നുനൽകി. പതിറ്റാണ്ടുകളായി മരുന്നിന് അംഗീകാരം നൽകാൻ സർക്കാരുകളെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന എറ്റിയന്, ഗർഭച്ഛിദ്രത്തെ എതിർക്കുന്നവരിൽനിന്ന് കടുത്ത വിമർശനങ്ങളും ചിലപ്പോൾ ഭീഷ ണികളും നേരിടേണ്ടിവന്നിട്ടുണ്ട്.