+

'ഇരുസമുദായങ്ങൾ തമ്മിലെ ശത്രുത വളർത്തുന്ന സിനിമയാണ് എമ്പുരാൻ' ; വീണ്ടും ആരോപണവുമായി ഓർഗനൈസർ

‘എമ്പുരാ’നെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. ഇരുസമുദായങ്ങൾ തമ്മിലെ ശത്രുത വളർത്തുന്ന സിനിമയാണ് എമ്പുരാനെന്ന് വാരികയുടെ ഓൺലൈൻ പതിപ്പിലെ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.

‘എമ്പുരാ’നെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. ഇരുസമുദായങ്ങൾ തമ്മിലെ ശത്രുത വളർത്തുന്ന സിനിമയാണ് എമ്പുരാനെന്ന് വാരികയുടെ ഓൺലൈൻ പതിപ്പിലെ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ‘എമ്പുരാൻ വിവാദം: അപകടകരമായ പ്രവണത’ എന്ന തലക്കെട്ടിൽ സന്ദീപ് എന്ന ആളുടെ പേരിലാണ് ലേഖനം ഓർഗനൈസറിൽ പ്രസിദ്ധീകരിച്ചത്. ഇന്നലെ രാത്രി 8.30-ഓടെയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഏകപക്ഷീയമായ ചിത്രീകരണം മാത്രമല്ല ചിത്രത്തിനെതിരെ വിമർശനമുന്നയിക്കാൻ കാരണമെന്ന് പുതിയ ലേഖനത്തിൽ പറയുന്നു.

വികലവും ഭിന്നിപ്പിക്കുന്നതുമായ ആഖ്യാനത്തിലൂടെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത അപകടകരമായ രീതിയിൽ വളർത്തുന്ന സിനിമയാണിതെന്നാണ് ലേഖനത്തിൽ പറയുന്നത്. ചിത്രത്തിലെ സംഭവങ്ങൾ യഥാർഥ ലോകത്ത് പ്രത്യാഘാതങ്ങളുണ്ടാക്കാൻ കാരണമാകുമെന്നും ലേഖനത്തിൽ പറയുന്നു. ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരേയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേയും കൊലപാതകത്തിനും ആക്രമണത്തിനും പ്രേരിപ്പിക്കുന്നതാണ് ചിത്രം. പ്രതികാരത്തിന്റെ പേരിൽ അത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്നു. സർക്കാരിനെതിരായ വികാരങ്ങൾക്ക് ആക്കം കൂട്ടുന്നതും അക്രമ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതുമാണ് സിനിമയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

facebook twitter