
ചെറുപുഴ : വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങാതിരിക്കാൻ പ്രകൃതിദത്തമായ മൂട്ടിൽപ്പഴ കൃഷി വ്യാപകമാക്കണമെന്ന് മലയോര കർഷകർ.
കർണാടക വന ത്തിലാണ് കൗതുക കാഴ്ച്ചയായി മൂട്ടിപ്പഴങ്ങളുള്ളത്. പുളിങ്ങോത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയു ള്ള കർണാടക വനത്തിനുള്ളിലാണ് നയന മനോഹര കാഴ്ചയൊ രുക്കി മൂട്ടിപ്പഴം പാകമായി നിൽ ക്കുന്നത്. മൂട്ടിപ്പുളി, കുന്തപ്പഴം എന്നീ പേരുകളിലും മൂട്ടിപ്പഴം അറിയപ്പെടുന്നു. ദക്ഷിണേന്ത്യ യിലെ നിത്യഹരിത വനങ്ങളിലാണ് സാധാരണ മൂട്ടിമരം കാണപ്പെടുന്നത്. ബക്കൗറിയ കോറിട്ടി ലെൻസിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ സസ്യം അറി യപ്പെടുന്നത്.
പഴയ കാലത്ത് നായാട്ടിനു കാട്ടിൽ കയറുന്നവരും ആദിവാസി വിഭാഗത്തിൽപെട്ടവ രുമാണ് ഈ പഴം ഉപയോഗിച്ചിരുന്നത്. കാട്ടുമൃഗങ്ങളും ഇവ ഭക്ഷ ണമാക്കിയിരുന്നു. കർണാടക വനത്തിലെ കുരങ്ങുകൾക്കും മല യണ്ണാനും മുട്ടിപ്പഴം ഇഷ്ടഭക്ഷണമാണ്. ഇതിനുപുറമെ കരടി യ്ക്കും കാട്ടാനയ്ക്കുംഏറെ പ്രിയപ്പെട്ട ഭക്ഷണമാണ്.
അടുത്ത കാലത്താണ് മല യോര മേഖലയിലെ ജനങ്ങൾ ഇതിൻ്റെ ഗുണം മനസിലാക്കിയത്. ഉദര സംബന്ധമായ രോഗ ത്തിനു മൂട്ടിപ്പഴം ഉത്തമമാണെന്നു പറയുന്നു. മരത്തിൻ്റെ തടിയിലാണ് പൂക്കൾ വിരിയുന്നത്. ദളങ്ങളില്ലാത്ത പൂക്കൾക്ക് ചുവപ്പുനിറമാണ്. പഴുക്കുമ്പോൾ പഴത്തി ൻ്റെ നിറം കടും ചുവപ്പാകും. മറ്റുള്ള മരങ്ങളെ പോലെ ഇതിൻ്റെ ശിഖരങ്ങളിൽ പഴങ്ങൾ ഉണ്ടാകാറില്ല. പകരം മരത്തിൻ്റെ തായ്ത്തടിയുടെ ചുവട്ടിൽ നിന്ന് മുകളിലേക്ക് പഴം ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് ഈ മരത്തിനു മൂട്ടിപ്പഴമെന്ന പേര് വന്നത്.
മധുരവും പുളിപ്പും കൂടി ചേർന്നതാണ് രുചി. റംബൂ ട്ടാൻ പഴവുമായി ഇതിനു ഏറെ സാമ്യമുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് ഭക്ഷിക്കുന്നത്. ഇതിന്റെ തോട് ഉപയോഗിച്ച് ഉണ്ടാക്കുന്ന അച്ചാറും ഏറെ സ്വാദിഷ്ടമാണ്. കഴിഞ്ഞ വർഷം ഇതിന്റെ പഴം കർണാടക വനം വകുപ്പ് തന്നെ ശേഖരിച്ച് തൈകളുണ്ടാക്കി വനത്തിൽ നട്ടു പിടിപ്പിച്ചിരുന്നു. കാട്ടുമൃഗങ്ങൾക്ക് ഭക്ഷണം ഒരുക്കാനാണ് തൈകൾ നട്ടുപിടിപ്പിക്കുന്നത്. എന്നാൽ ഈ വർഷം നേരത്തെ മഴ പെയ്തതിനാൽ പഴം ശേഖരി ക്കാനായില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കണ്ണൂർ ജില്ലയിലെ ആറളത്ത് മൂട്ടിപ്പഴകൃഷി നടത്തണമെന്ന ആവശ്യം കർഷകർക്കുണ്ട്.