+

ഇടയ്‌ക്കൊന്ന് മയങ്ങിപ്പോയി, വല്ലാത്ത കാഴ്ചയാണല്ലോ പിന്നീട് കാണേണ്ടി വന്നത് ; അച്ഛന്റെ മരണത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

പാലക്കാട്ട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്ന് ഞാന്‍ ഉറങ്ങിപ്പോയി

വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയും അമ്മ മരിയയും തൃശൂര്‍ സണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ തൃശൂരില്‍ എത്തിച്ചത്. വിദേശത്തുള്ള മക്കള്‍ കൂടി എത്തിയ ശേഷമാകും പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം നടക്കുക.

ഇടയ്ക്ക് താന്‍ ഉറങ്ങി പോയപ്പോഴേക്കും വല്ലാത്ത കാഴ്ചയാണ് കാണേണ്ടി വന്നത് എന്നാണ് ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ''തൃശൂരില്‍ നിന്ന് കയറിയത് മുതല്‍ എന്തൊക്കെ തമാശ ഡാഡി പറഞ്ഞു. പാലക്കാട്ട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്ന് ഞാന്‍ ഉറങ്ങിപ്പോയി. അപ്പോഴേക്ക് ഡാഡി പോയി. ഡാഡിക്ക് എന്നെ കുറിച്ചായിരുന്നു എപ്പോഴും ആലോചന.''

''എപ്പോഴും എന്നോട് പറഞ്ഞു കൊണ്ടേയിരിക്കും, ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലോ കാണേണ്ടി വരുന്നത്'' എന്നാണ് ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധര്‍മപുരിക്കടുത്ത് നല്ലംപള്ളിയില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. ഷൈനിന്റെ ഇടത് തോളിന് സാരമായി പരുക്കേറ്റു.
സഹോദരന്‍ ജോ ജോണ്‍ ചാക്കോ, അമ്മ മരിയ കാര്‍മല്‍ എന്നിവര്‍ക്കും വാഹനം ഓടിച്ച അനീഷിനും പരുക്കുണ്ട്. ലഹരിമുക്ത ചികിത്സയ്ക്കായി വ്യാഴാഴ്ച രാത്രി പത്തിനാണ് ഷൈന്‍ കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്.

facebook twitter