+

ഗസ്സയിൽ പട്ടിണി വർധിപ്പിക്കുന്ന നയങ്ങൾ ഉടൻ നിർത്തണം ; നെതന്യാഹുവിന് തുറന്ന കത്തുമായി നൊബേൽ ജേതാക്കൾ

ഗസ്സയിൽ പട്ടിണി വർധിപ്പിക്കുന്ന നയങ്ങൾ ഉടൻ നിർത്തണം ; നെതന്യാഹുവിന് തുറന്ന കത്തുമായി നൊബേൽ ജേതാക്കൾ

ഗസ: ഗസ്സയിൽ വ്യാപകമായി പട്ടിണി വർധിപ്പിക്കുന്ന നയങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് 10 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പടെ ഇരുപത്തിമൂന്ന് പ്രമുഖ യു.എസ്-യൂറോപ്യൻ സാമ്പത്തിക വിദഗ്ധർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തുറന്ന കത്തയച്ചു. ഗസ്സ സൈനികമായി കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ പദ്ധതികൾ പിൻവലിക്കണമെന്നും നിയന്ത്രണങ്ങളില്ലാതെ ജനങ്ങൾക്ക് ഭക്ഷ്യസഹായം അനുവദിക്കണമെന്നും കത്തിൽ അവർ ഉന്നയിച്ചു.

നൊബേൽ സമ്മാന ജേതാവും എം.ഐ.ടി സാമ്പത്തിക ശാസ്ത്രജ്ഞനും വൈ നേഷൻസ് ഫെയിൽ എന്ന പുസ്തകത്തിന്റെ സഹരചയിതാവുമായ ഡാരൺ അസെമോഗ്ലു വെള്ളിയാഴ്ച ‘എക്സിൽ’ കത്ത് പങ്കുവെച്ചു. ഗസ്സയിൽ പടരുന്ന പട്ടിണിയെക്കുറിച്ചും സാധാരണക്കാരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതികളെ കുറിച്ചും തങ്ങൾ ആശങ്കയിലാണെന്ന് കത്തിൽ പറയുന്നു.

മനുഷ്യരെന്ന നിലയിലും സാമ്പത്തിക വിദഗ്ധർ എന്ന നിലയിലും, വ്യാപകമായ പട്ടിണിയെ അധികരിപ്പിക്കുന്ന ഏതൊരു നയവും ഉടനടി നിർത്തലാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഗസയിലെ 21ലക്ഷം നിവാസികളിൽ മൂന്നിലൊന പേരും ഭക്ഷണമില്ലാതെ നിരവധി ദിവസങ്ങൾ കഴിഞ്ഞുവെന്ന് കാണിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഡാറ്റ ഇവർ ചൂണ്ടികാണിക്കുന്നു. മൂന്നു മാസം മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ആ പ്രദേശത്തെ വിപണി വിലകൾ പത്തിരട്ടി കൂടുതലാണ്.

facebook twitter