+

യുവതിയെ ഭര്‍തൃ സഹോദരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്: പ്രതിയുമായി തെളിവെടുത്തു

മണ്ണാര്‍ക്കാട് മൈലാംപാടം പട്ടംതൊടിക്കുന്നില്‍ യുവതിയെ ഭര്‍തൃ സഹോദരന്‍ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് മൈലാംപാടം പട്ടംതൊടിക്കുന്നില്‍ യുവതിയെ ഭര്‍തൃ സഹോദരന്‍ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഫായിസിന്റെ ഭാര്യ ഫാത്വിമ നസ്രിനെ(21)യാണ് ഫായിസിന്റെ ജേഷ്ഠന്‍ ഷിഹാബ് (30) വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. 

കേസില്‍ ഷിഹാബിനെ പോലീസ് അറസ്റ്റു ചെയ്തു. നസ്രിനെ ഷിഹാബ് മടവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എട്ട് വെട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നസ്രിന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ഷിഹാബും ഭാര്യയും തമ്മില്‍ വഴക്കിടാറുണ്ട്. വഴക്ക് തടയാന്‍ ശ്രമിക്കുന്ന വിരോധത്താലാണ് നസ്രിനെ ഷിഹാബ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു.
മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ എം.ബി. രാജേഷ്, എസ്.ഐ എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അക്രമം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തത്. വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക് എത്തിയിരുന്നു. ഷിഹാബിനെ കോടതി റിമാന്‍ഡ് ചെയ്തു.

facebook twitter