
കൂത്തുപറമ്പ് :കായലോട് പറമ്പായി ചേരി കമ്പി നി യിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുകൾ പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെസോഷ്യൽ മീഡിയ സുഹൃത്തായ മയ്യിൽ സ്വദേശിയായ യുവാവ് മുങ്ങി. മയ്യിൽ സ്വദേശിയായ റഹീസിനെതിരെയാണ് റസീനയുടെ ബന്ധുക്കൾ കേസ് അന്വേഷണം നടത്തുന്നതലശേരി എഎസ്പിക്ക് പരാതി നൽകിയത്. ഇതേ തുടർന്ന് രണ്ടുതവണ പിണറായി പൊലിസ് മയ്യിലുള്ള ഇയാളുടെ വീട്ടിലെത്തിയെങ്കിലും. സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച റ സീന ആത്മഹത്യ ചെയ്ത വിവരമറിഞ്ഞതു മുതൽ ആൺ സുഹൃത്ത് നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു.. ഇയാൾ കേസിലെ പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പിണറായി എസ്. ഐ ബ വീഷിൻ്റെ നേതൃത്വത്തിൽ യുവാവിൻ്റെ വീട്ടിലെത്തിയത്.
കഴിഞ്ഞ മൂന്ന് വർഷമായി റഹീസുമായി തൻ്റെ മകൾക്ക് ബന്ധമുണ്ടെന്ന വിവരം വൈകിയാണ് അറിഞ്ഞതെന്ന് റസീനയുടെ മാതാവ് ഫാത്തിമ തലശേരി എ.എസ്.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. വിവാഹ വേളയിൽ മകൾക്ക് ലഭിച്ച 46 പവൻ റഹീസ് കൈക്കലാക്കി. ഇതു കൂടാതെ റസീനയെ കൊണ്ടു പലരിൽ നിന്നും പണം കടം വാങ്ങിച്ചു തട്ടിയെടുത്തു. റസീനയുടെ ഭർത്താവ് ദീനി ബോധമുള്ള ചെറുപ്പക്കാരനാണ്. ഇദ്ദേഹം വിദേശത്തുനിന്നും റസീനയ്ക്ക് അയച്ചു കൊടുത്ത പണവും റസീനയോട് അടുപ്പം ഭാവിച്ചു റഹീസ് തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.
തൻ്റെ മകൾ ആരോടും ഉറക്കെപ്പോലും സംസാരിക്കാത്ത പാവമായിരുന്നു ഫോണിലൂടെയാണ് അവൾ റഹീസിനെ പരിചയപ്പെടുന്നത്. പല തവണയായി റഹീസ് റസീനയെ വീടിനടുത്തുള്ള കായലോട് റോഡരികിൽ കാർ നിർത്തി വിളിച്ചു വരുത്തിയിട്ടുണ്ട്. തൻ്റെ സഹോദരിയുടെ രണ്ട് മക്കളും മറ്റൊരു ബന്ധുവുമാണ് റസീനയും റഹീസും റോഡരികിൽ നിൽക്കുന്നതിനെ കുറിച്ചു ചോദിച്ചത്. നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നതെന്ന് മാത്രമാണ് ചോദിച്ചത്. അപ്പോൾ മകളും റഹീസും പറഞ്ഞത് നിങ്ങൾ ഇതിൽ ഇടപെടേണ്ടെ യെന്നാണ് ഇതിന് ശേഷം വാക് തർക്കമുണ്ടായപ്പോൾ റസീനയെ സഹോദരിയുടെ മകൻ സ്കൂട്ടിയിൽ വീട്ടിൽ കൊണ്ടുവന്ന് വിടുകയായിരുന്നു. റഹീ സിനെ അയാളുടെ ബന്ധുക്കൾ വരുന്നതിനാണ് തടഞ്ഞു നിർത്തിയത്.
രണ്ടു മാസം ഗർഭിണിയായ ഭാര്യയ്ക്ക് പേരയ്ക്ക വാങ്ങാനെന്ന് പറഞ്ഞ് ഇറങ്ങിയ റഹീസ് മയ്യിലിൽ നിന്നും പറമ്പായിയിലെത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ഉമ്മ നൽകിയ പരാതിയിൽ പറഞ്ഞു. തൻ്റെ മകളുടെ ജീവിതം തകർത്തതിന് ഉത്തരവാദി റഹീ സാണെന്നും പൊലിസ് അറസ്റ്റു ചെയ്ത ബന്ധുക്കൾ പാവങ്ങളാണെന്നും ഇതുവരെ നാട്ടിലൊരു കുഴപ്പത്തിനും പോയിട്ടില്ലെന്നും ഉമ്മ ഫാത്തി 2 പരാതിയിൽ ചുണ്ടികാണിക്കുന്നുണ്ട്. ഇതിനിടെ എസ്.ഡി.പി.ഐക്കെതിരെയുള്ള പൊലിസ് നടപടി ഭരണകക്ഷിക്ക് വേണ്ടിയുള്ള ഒത്താശയാണെന്നാണ് എസ്.ഡി.പി.ഐ നേതൃത്വത്തിൻ്റെ നിലപാട്.
കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാതെ നിരപരാധികളായ ബന്ധുക്കളെ പിടികൂടി ജയിലിൽ അടക്കുകയാണ് ചെയ്തതെന്ന് എസ്.ഡി.പി ഐവേങ്ങാട് പഞ്ചായത്ത് ഭാരവാഹികൾ വ്യക്തമാക്കി. റഹീസിനെ പറമ്പായിയിലെ നഴ്സറിയിൽ തടഞ്ഞുവെച്ചത് ബന്ധുക്കൾ വന്ന് ഒത്തുതീർപ്പ് ചർച്ച നടത്തുന്നതിനാണ്. ഇരുകൂട്ടരും എത്തിയതിന് ശേഷമാണ് എസ്.ഡി.പി.ഐ ഓഫിസിൽ പോയി വിഷയം ഇരുന്ന് ചർച്ച ചെയ്തത്. ഇതിനിടെയിൽ വീഡിയോ കോൾ ചെയ്തു റസീനയുടെ ഗൾഫിലുളള ഭർത്താവി നോട് ബന്ധുക്കൾ സംസാരിച്ചു.. റഹീ സിനൊപ്പം ജീവിക്കാനാണ് റസീനയ്ക്ക് താൽപര്യമെങ്കിൽ അങ്ങനെയാവാമെന്ന് ഭർത്താവ് പറഞ്ഞു.
എന്നാൽ തൻ്റെ ഭാര്യയിൽ നിന്നും വാങ്ങിയ സ്വർണവും പണവും തിരിച്ചു. നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ താൻ വിവാഹിതനാണെന്നും റസീനയെ സ്വീകരിക്കാൻ കഴിയില്ലെന്നു റഹീസ് അറിയിക്കുകയായിരുന്നു. ഇതോടെ റഹീസിൻ്റെ ബന്ധുക്കൾ ഇനി ഈ ബന്ധം തുടരില്ലെന്നും വാങ്ങിയ സ്വർണവും പണവും തിരിച്ചു നൽകാനുള്ള ഏർപ്പാടുണ്ടാക്കാമെന്നു പറഞ്ഞു. റസീനയുമായുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പി ക്കാതിരിക്കാനാണ് ഇയാളുടെ മൊബൈൽ ഫോണും ടാബും റസീനയുടെ ബന്ധുക്കൾ വാങ്ങി വെച്ചത്. ഇതു ഫോർമാറ്റ് ചെയ്തു തിരിച്ചു നൽകാനും ധാരണയുണ്ടായിരുന്നു.
ഇതിനിടെയാണ് ബന്ധുക്കളായ യുവാക്കളുടെ പേരെഴുതി വെച്ചു റസീന ചൊവ്വാഴ്ച്ച ജീവനൊടുക്കിയത്. ഇതോടെ സംഭവത്തിൽ എസ്.ഡി.പി.ഐ ബന്ധം ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുകയായിരുന്നുവെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം എന്നാൽ റസീന 'യുടെ മരണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ ആൾക്കൂട്ട വിചാരണയാണ് കാരണമെന്ന നിലപാടിൽ തന്നെയാണ് പൊലിസ് ' ആത്മഹത്യാ കുറിപ്പിൽ പ്രതികളുടെ പേരുള്ള തുകൊണ്ടാണ് അറസ്റ്റുചെയ്തതെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.