+

ഭീഷണികളില്‍ ഇറാന്‍ പേടിക്കില്ല ; ഇറാന് നേരിടേണ്ടി വരുന്ന ദോഷത്തേക്കാള്‍ വലുതായിരിക്കും അമേരിക്കയ്ക്ക് നേരിടേണ്ടി വരുന്നത് ; ട്രംപിനെതിരെ ഖമേനി

ഈ വിഷയത്തില്‍ അമേരിക്ക ഇടപെടുന്നത് 100 ശതമാനവും അവരുടെ ദോഷത്തിന് വേണ്ടിയാണ്

അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ ഇറാന്‍ പേടിക്കില്ലെന്ന് ഖമേനി പറഞ്ഞു. ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു ഖമേനിയുടെ പ്രതികരണം.

'അമേരിക്കന്‍ പ്രസിഡന്റ് ഞങ്ങളെ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ സ്ഥിരം മോശം വാക്കുകള്‍ ഉപയോഗിച്ച് ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്നവരെ അവര്‍ ഭീഷണിപ്പെടുത്തണം. ഇത്തരം ഭീഷണികളില്‍ ഇറാന്‍ പേടിക്കില്ല. ഇറാന്‍ രാജ്യത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ല', ഖമേനി പറഞ്ഞു.
എന്തിനാണ് ഇറാന്‍ കീഴടങ്ങേണ്ടതെന്നും ആരുടെയെങ്കിലും ആക്രമണത്തില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് ഇറാന്‍ ദേശത്തിന്റെ യുക്തിയും നിലപാടുമെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ അമേരിക്ക ഇടപെടുന്നത് 100 ശതമാനവും അവരുടെ ദോഷത്തിന് വേണ്ടിയാണ്. ഇറാന് നേരിടേണ്ടി വരുന്ന ദോഷത്തേക്കാള്‍ വലുതായിരിക്കും അമേരിക്കയ്ക്ക് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

facebook twitter