+

കൊട്ടിയൂരിൽ വൻ ഭക്തജനതിരക്ക് : നാളെ തിരുവോണം ആരാധന

വിവിധ ദേശങ്ങളിൽ നിന്നും ഒഴുകിയെത്തിയ ഭക്തജനത്തിരക്കിൽ വെള്ളിയാഴ്ച കൊട്ടിയൂർ വൈശാഖോത്സവ നഗരി വീർപ്പുമുട്ടി.  പുലർച്ചെ മുതൽ  ആരംഭിച്ച തിരക്കിന്  ഉച്ചക്കഴിഞ്ഞാണ്അൽപ്പം ശമനമുണ്ടായത്. ഭക്തജനങ്ങളെക്കൊണ്ട് തിരുവഞ്ചിറ നിറഞ്ഞപ്പോൾ കിഴക്കേ നടയിൽ മന്ദംചേരി പാലം വരെയും പടിഞ്ഞാറെ നടയിൽ നടുക്കുനി പാലം വരെയും ദർശനത്തിനുള്ള ക്യൂ  നീണ്ടു. പ്രകൃതിയുടെ ഉത്സവമായി കരുതുന്ന വൈശാഖോത്സവത്തിൽ  ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയെ പോലും അനുഗ്രഹമായി കരുതിയാണ് ഭക്തർ  കൊട്ടിയൂരിലേക്ക്  ഒഴുകിയെത്തിയത്

കൊട്ടിയൂർ: വിവിധ ദേശങ്ങളിൽ നിന്നും ഒഴുകിയെത്തിയ ഭക്തജനത്തിരക്കിൽ വെള്ളിയാഴ്ച കൊട്ടിയൂർ വൈശാഖോത്സവ നഗരി വീർപ്പുമുട്ടി.  പുലർച്ചെ മുതൽ  ആരംഭിച്ച തിരക്കിന്  ഉച്ചക്കഴിഞ്ഞാണ്അൽപ്പം ശമനമുണ്ടായത്. ഭക്തജനങ്ങളെക്കൊണ്ട് തിരുവഞ്ചിറ നിറഞ്ഞപ്പോൾ കിഴക്കേ നടയിൽ മന്ദംചേരി പാലം വരെയും പടിഞ്ഞാറെ നടയിൽ നടുക്കുനി പാലം വരെയും ദർശനത്തിനുള്ള ക്യൂ  നീണ്ടു. പ്രകൃതിയുടെ ഉത്സവമായി കരുതുന്ന വൈശാഖോത്സവത്തിൽ  ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയെ പോലും അനുഗ്രഹമായി കരുതിയാണ് ഭക്തർ  കൊട്ടിയൂരിലേക്ക്  ഒഴുകിയെത്തിയത്. ചെറു വാഹനങ്ങൾ കൂടാതെ ടൂറിസ്റ്റ് ബസ്സുകളിലടക്കം  കേരളത്തിന് പുറമെ കർണ്ണാടക, തമിഴ്നാട്  എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും വൈശാഖോത്സവത്തിൽ എത്തിച്ചേരാൻ  തുടങ്ങിയതും ഭക്തജന തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.  

kottiyoor

തിരുവോണം ആരാധന ഞായറാഴ്ച വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഞായറാഴ്ച നടക്കും.  ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക.  തിരുവോണ ആരാധന ദിവസം മുതൽ ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കും. പൊന്നിൻ ശീവേലിയാണ് ഈ കാലയളവിൽ നടക്കുക.  ആനകൾക്ക് സ്വർണ്ണവും (ശ്രീപാർവ്വതി), വെളളിയും (ശ്രീപരമേശ്വരൻ) കൊണ്ടലങ്കരിച്ച് നെറ്റിപ്പട്ടവും മറ്റലങ്കാരങ്ങളും ഉണ്ടാവുകയും ചെയ്യും.

kottiyoor

 മാത്രമല്ല ആരാധന ദിവസങ്ങളിൽ ഭണ്ഡാരങ്ങൾ (സ്വർണ്ണക്കുടം, വെള്ളിക്കുടം, വെള്ളി വിളക്ക്, വെള്ളിക്കിടാരം, വെളളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങൾ മാത്രം) ശിവേലിക്ക് അകമ്പടിയായി ഉണ്ടാകും.  തിരുവോണം ആരാധന മുതലാണ് പഞ്ചവാദ്യങ്ങൾക്ക് തുടക്കമാവുക. പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്യും . ഈ ദിവസം മുതലാണ് മത്തവിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിക്കുന്നതും .


 

facebook twitter