+

സൗന്ദര്യവൽക്കരണം നടത്തിയ ചിറക്കൽ ചിറ നാടിന് സമർപ്പിച്ചു

സൗന്ദര്യവൽക്കരണം പൂർത്തീകരിച്ച ചിറക്കൽ ചിറ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

കണ്ണൂർ : സൗന്ദര്യവൽക്കരണം പൂർത്തീകരിച്ച ചിറക്കൽ ചിറ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിച്ച്‌ വരും തലമുറക്കായി കാത്തുവക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ആറു മാസത്തിനുള്ളിൽ 90 ശതമാനം ഗ്രാമീണ കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള പ്രവൃത്തികളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

കെ.വി. സുമേഷ് എം. എൽ. എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.കെ. കെ.രത്നകുമാരി, ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ എന്നിവർ മുഖ്യാതിഥികളായി. പദ്മശ്രീ എസ്. ആർ. ഡി. പ്രസാദ്, ചിറക്കൽ കോവിലകം വലിയരാജ സി.കെ. രാമവർമ്മ രാജ എന്നിവർ വിശിഷ്ടാതിഥികളായി. കണ്ണൂർ ഡിവിഷൻ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ടി. സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സി. ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി. ഒ. ചന്ദ്രമോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ലത, കെ. വി.സിന്ധു, പി.വി സീമ, മൈനർ ഇറിഗേഷൻ കോഴിക്കോട് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ ഷാലു സുധാകരൻ, അസിസ്റ്റന്റ് എഞ്ചിനീയർ ടി.എം. ശരത്, ജോയ് കൊന്നക്കൽ, പി. ചന്ദ്രൻ, ടി.കെ. ബാബു, കെ.പി. ജയപാലൻ മാസ്റ്റർ, സുരേഷ് വർമ്മ, പി.പ്രദീപൻ എന്നിവർ സംസാരിച്ചു.

ചിറക്കൽ കോവിലകത്തിൻ്റെ ഉടമസ്ഥതയിലുള്ള അതിപുരാതനമായ ജലസംഭരണിയാണ് 13 ഏക്കറോളം സ്ഥലത്ത് പരന്നു കിടക്കുന്ന 318 മീറ്റർ നീളവും 162 മീറ്റർ വീതിയുമുള്ള ചിറക്കൽ ചിറ. മതിയായ സംരക്ഷണമില്ലാത്തതിനാൽ ഉപയോഗശൂന്യമായി കിടന്ന ചിറയിൽ നിന്നും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്‌ത്‌ ചെങ്കൽ ചുറ്റുമതിൽ നിർമ്മിക്കുന്ന പ്രവൃത്തി 2022 ൽ പൂർത്തീകരിച്ചിരുന്നു. ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്ത് ചിറയുടെ ചുറ്റുമുള്ള ഭാഗം സൗന്ദര്യവൽക്കരിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചതിനെ തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും  ജലസേചന വകുപ്പിന്റെ ഹരിതകേരളം പദ്ധതിയിൽ കുളങ്ങളുടെയും ജലാശയങ്ങളുടെയും നവീകരണത്തിനായി നീക്കിവെച്ച ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു.  
ചിറയ്ക്ക് ചുറ്റുമുള്ള റോഡിനു ഇൻ്റർലോക്ക് വിരിക്കൽ, സംരക്ഷണ ഭിത്തി ഉയരം കൂട്ടി നവീകരിക്കൽ, സമീപ പ്രദേശങ്ങളിലെ റോഡിൽ നിന്നും മഴ വെള്ളം സുഗമമായി ഒഴുകുന്നതിന് സൗകര്യം ഒരുക്കൽ, പൊതുജനങ്ങൾക്കായി ഇരിപ്പിട നിർമ്മാണം എന്നിവ ഉൾക്കൊള്ളിച്ചാണ്  സൗന്ദര്യവൽക്കരണം .നിർമ്മാണ പ്രവൃത്തിക്കായി അകെ 45.75 ലക്ഷം രൂപ ചെലവായി.

facebook twitter