+

കണ്ണൂർ കായലോട്ടെ റസീനയുടെ ആത്മഹത്യ എസ്.ഡി.പി.ഐയുടെ താലിബാനിസത്തിൻ്റെ തെളിവ് : കെ.കെ രാഗേഷ്

ആൾക്കൂട്ട വിചാരണയെ തുടർന്ന് കായലോട് പറമ്പായിൽ ഭർതൃമതിയായറസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ : ആൾക്കൂട്ട വിചാരണയെ തുടർന്ന് കായലോട് പറമ്പായിൽ ഭർതൃമതിയായറസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 എസ്ഡിപിഐ ക്രിമിനലുകളാണ് കേസിൽ അറസ്റ്റിലായത്. എസ്ഡിപിഐ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുകയാണ്. ആൺ സുഹൃത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെന്നത് വ്യാജ പ്രചാരണമാണ്. സ്ത്രീകൾക്കെതിരെ ഫത്വ ഇറക്കുന്നവരാണ് എസ്ഡിപിഐ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെതാലിബാൻ പതിപ്പാണ് എസ്ഡിപിഐ. താലിബാൻ രീതിയാണ് എസ്ഡിപിഐയുടേത്. അഫ്ഗാനിസ്ഥാനല്ല കേരളമെന്ന് എസ്ഡിപിഐ മനസ്സിലാക്കണം. താലിബാനിസത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ഡിപിഐ ഇപ്പോൾ കോൺഗ്രസ്സിന്റെ സഖ്യകക്ഷിയാണ്. കോൺഗ്രസ്സ് ലീഗ് പിന്തുണ എസ്ഡിപിഐക്ക് വളമാകുകയാണ്. കായലോട് സംഭവത്തിൽ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് നിലപാട് പറയണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു.
ജൂൺ 15 ന്ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ സുഹൃത്തിനോട് സംസാരിച്ചുനിന്നിരുന്ന റസീനയെ എസ്ഡിപിഐ പ്രവർത്തകരായ പറമ്പായി സ്വദേശികളായ എം.സി മൻസിലിൽ വി.സി മുബഷീർ, കണിയാന്റെ വളപ്പിൽ കെ.എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി.കെ റഫ്നാസ് ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. 

യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള നഴ്സറി ഫാമിൻ്റെ മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

facebook twitter