കണ്ണൂർ : നേതാക്കൾക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് കണ്ണൂർ പുതിയ തെരുമണ്ഡപത്തിൽ യുവമോർച്ച മുൻ മണ്ഡലം പ്രസിഡൻ്റിനെ ബി.ജെ.പി പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചെന്ന് പരാതി. 'പുതിയ തെരുമണ്ഡപത്തിന് സമീപത്തെ സൂരജ് മാതാവ് സുജാത സുഹൃത്തുക്കൾ എന്നിവരെ മർദ്ദിച്ചു വെന്നാണ് പരാതി.
ഇന്നലെ രാത്രി പതിനൊന്നരയോടെ വീട്ടിലെത്തിയ ആക്രമി സംഘം വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വീട്ടി ൽ ഇല്ലാതിരുന്ന സൂരജിനെ വിളിച്ചു വരുത്തി മർദ്ദിച്ചു. വീട്ടിന് നേരെ അക്രമം നടത്തുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മ സുജാതയ്ക്ക് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ നേതാക്കൾക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് ആക്രമമെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വ്യക്തിഗതമായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. ജഗൻ, ആ ദിക്ക് തുടങ്ങി 20 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. മർദ്ദനമേറ്റ സൂരജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.