+

'ഖാലിസ്ഥാന്‍ തീവ്രവാദികള്‍ രാജ്യത്തിനുള്ളില്‍ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു', തുറന്നുസമ്മതിച്ച് കാനഡ

ഖാലിസ്ഥാനി തീവ്രവാദികള്‍ക്ക് കാനഡയില്‍ അഭയം ലഭിക്കുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ ആശങ്ക അറിയിച്ചതാണ്.

ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാനഡ. കാനഡയുടെ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഖാലിസ്ഥാനി ഭീകരര്‍ സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിനുള്ളില്‍ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു. ഇന്ത്യയില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി ഇവര്‍ കാനഡ താവളം ആക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖാലിസ്ഥാനി തീവ്രവാദികള്‍ക്ക് കാനഡയില്‍ അഭയം ലഭിക്കുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ ആശങ്ക അറിയിച്ചതാണ്.


ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ആദ്യമായാണു കാനഡ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കാനഡയില്‍ നടന്ന ജി7 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു മടങ്ങിയതിനു പിന്നാലെ ബുധനാഴ്ചയാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടര്‍ന്നു വിള്ളല്‍ വീണ ഇന്ത്യ-കാനഡ ബന്ധം വീണ്ടും സൗഹൃദവഴിയില്‍ എത്തുന്നതിന്റെ സൂചന മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ലഭിച്ചിരുന്നു.

ഇന്ത്യ കാനഡയില്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ സജീവമായതോടെ ഇന്ത്യയുടെ വിദേശ ഇടപെടലുകള്‍ വര്‍ധിച്ചുവെന്നാണു നിരീക്ഷണം. റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന്‍, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളെക്കുറിച്ചും പറയുന്നു.

facebook twitter