+

കോട്ടയം കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവനും 25000 രൂപയും മോഷ്ടിച്ചു ; കുടുംബം ആശുപത്രിയിലായിരിക്കേ മോഷണം

ആശുപത്രിയില്‍ നിന്ന് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. 

കോട്ടയം കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മാന്‍വെട്ടം മേമ്മുറിയില്‍ എന്‍ ജെ ജോയിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രതിയെ കണ്ടെത്താന്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം ജോയിയും ഭാര്യയും മകളും തെള്ളകത്തെ ആശുപത്രിയില്‍ ആയിരുന്ന സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. ഇരുനില വീടിന്റെ വാതിലുകള്‍ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ആശുപത്രിയില്‍ നിന്ന് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. 


വീടിനുള്ളിലെ അഞ്ച് അലമാരകളും തുറന്ന നിലയിലായിരുന്നു. കട്ടിലിലെ കിടക്കയുടെ അടിയില്‍ വച്ചിരുന്ന താക്കോല്‍ എടുത്താണ് അലമാരകള്‍ തുറന്നത്. 31 പവന്‍ സ്വര്‍ണവും 25000 രൂപയും വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബന്ധുവിന്റെ വിവാഹചടങ്ങുകള്‍ക്ക് വേണ്ടിയാണ് വീട്ടിലെത്തിച്ചത്. കടുത്തുരുത്തി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ സമീപത്തെ 14 സ്ഥലങ്ങളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മോഷ്ടാവ് എന്ന് സംശയിക്കുന്നവരുടെ ചില ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
 

facebook twitter