+

ഇറാനിലെ ക്രിപ്റ്റോകറന്‍സി എക്‌സ്ചേഞ്ചായ നൊബിടെക്‌സ് ആക്രമിച്ച് 90 മില്യണ്‍ യു.എസ് ഡോളര്‍ കവര്‍ന്നു ; അവകാശവാദവുമായി ഇസ്രയേല്‍ ബന്ധമുള്ള ഹാക്കിംഗ് സംഘം

ബുധനാഴ്ചയാണ് പ്രിഡേറ്ററി സ്പാരോ നോബിടെക്‌സ് ആക്രമിച്ചെന്ന അവകാശവാദം ഉയര്‍ത്തിയത്.

ഇറാനിലെ ക്രിപ്റ്റോകറന്‍സി എക്‌സ്ചേഞ്ചായ നൊബിടെക്‌സ് ആക്രമിച്ച് 90 മില്യണ്‍ യു.എസ് ഡോളര്‍(ഏകദേശം 7,79,53,05,000 രൂപ) കവര്‍ച്ച ചെയ്‌തെന്ന അവകാശവാദവുമായി ഇസ്രയേല്‍ ബന്ധമുള്ള ഹാക്കിംഗ് സംഘമായ പ്രിഡേറ്ററി സ്പാരോ. ബുധനാഴ്ചയാണ് പ്രിഡേറ്ററി സ്പാരോ നോബിടെക്‌സ് ആക്രമിച്ചെന്ന അവകാശവാദം ഉയര്‍ത്തിയത്.ഒരു ദിവസം മുന്‍പ് ഇറാന്റെ ഔദ്യോഗിക ബാങ്കായ സെപായുടെ ഡാറ്റ ഹാക്ക് ചെയ്ത് നശിപ്പിച്ചതായി പ്രിഡേറ്ററി സ്പാരോ അവകാശപ്പെട്ടിരുന്നു.


ക്രിപ്‌റ്റോ സംബന്ധികയായ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന കണ്‍സള്‍ട്ടന്‍സിയായ എലിപ്റ്റിക് വിശദമാക്കുന്നത് ഹാക്കര്‍മരുടെ അക്കൌണ്ടുകളിലേക്ക് 90 മില്യണ്‍ ഡോളര്‍ ക്രിപ്‌റ്റോ കറന്‍സി നോബിടെക്‌സില്‍ നിന്ന് അയച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ്. വാനിറ്റി അഡ്രെസുകളില്‍ ഹാക്കര്‍മാര്‍ ഇവ സൂക്ഷിക്കുന്നത് മൂലം ഇവയുടെ ക്രിപ്‌റ്റോഗ്രാഫിക് കീ ഉണ്ടാവില്ലെന്നും എലിപ്റ്റിക് നിരീക്ഷിക്കുന്നത്. നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലക്ഷക്കണക്കിന് വര്‍ഷങ്ങളാണ് വാനിറ്റി അഡ്രെസുകളിലുള്ള നിക്ഷേപത്തിന്റെ ക്രിപ്‌റ്റോഗ്രാഫിക് കീ തയ്യാറാക്കാനായി വേണ്ടി വരുമെന്നാണ് എലിപ്റ്റിക് സഹ സ്ഥാപകനായ ടോം റോബിന്‍സണ്‍ ദി ഗാര്‍ഡിയനോട് വ്യക്തമാക്കിയത്. എന്നാല്‍ പ്രിഡേറ്ററി സ്പാരോയുടെ ഹാക്കര്‍മാര്‍ കോഡുകള്‍ ആഭ്യന്തരമായി നല്‍കുമെന്ന് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.

facebook twitter