ഡൽഹി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരുന്നുവെന്നും ആശുപത്രി അധികൃതർ. എന്നാൽ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും, ആശുപത്രി ഇതുവരെ ഡിസ്ചാർജ് തീയതി തീരുമാനിച്ചിട്ടില്ല.
സോണിയ ഗാന്ധിയുടെ മൊത്തത്തിലുള്ള ആരോഗ്യം വീണ്ടെടുക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഡിസ്ചാർജ് സംബന്ധിച്ച തീരുമാനം എടുക്കുക എന്ന് ഡോക്ടർമാർ പറയുന്നു. മുതിർന്ന ഡോക്ടർമാരുടെ ഒരു സംഘം സോണിയ ഗാന്ധിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജൂൺ 15 നാണ് സോണിയ ഗാന്ധിയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.