+

തൃശൂരിൽ മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സിന് സസ്‌പെന്‍ഷന്‍

അനധികൃതമായുള്ള മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും സിറ്റി പോലീസും ചേര്‍ന്ന് ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നടത്തിയ സംയുക്ത പ

തൃശൂര്‍: അനധികൃതമായുള്ള മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും സിറ്റി പോലീസും ചേര്‍ന്ന് ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍  അഞ്ച് ഷോപ്പുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. 22 കടകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും രണ്ട് ഷോപ്പുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

ജില്ലയിലെ ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂള്‍ എച്ച്, എച്ച് വണ്‍ കാറ്റഗറിയില്‍ പെട്ട മരുന്നുകള്‍ വില്പന ചെയ്യുന്നു എന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷനായ ജില്ലാ നാര്‍ക്കോട്ടിക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെതീരുമാനപ്രകാരവും സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരവുമാണ് പോലീസും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും സംയുക്തമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പരിശോധനകള്‍ നടത്തിയത്.
 

facebook twitter