+

ഇറാനെ എതിര്‍ത്താല്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞു ; 12 ദിവസം നീണ്ട യുദ്ധം അവസാനിച്ചെന്ന് ഇറാന്‍

അതേസമയം, ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു

യുദ്ധം അവസാനിച്ചെന്ന് ഇറാന്‍. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാന്‍ പ്രസിഡന്റ് അറിയിച്ചത്. ശത്രുവിന് തക്കതായ ശിക്ഷ നല്‍കി. ഇറാനെ എതിര്‍ത്താല്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങള്‍ക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിറകെ ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. ആക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. അതേസമയം, ഇറാന്‍ മിസൈല്‍ അയച്ചതിനു തെളിവില്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. ആക്രമിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേല്‍ ഇന്നലെ ആക്രമിച്ച ഇവിന്‍ തടവറയില്‍ നിന്നുള്ള തടവുകാരെ ജയില്‍ മാറ്റിയെന്നും ഇറാന്‍ മാധ്യമങ്ങള്‍ പറയുന്നു.

facebook twitter