കൊച്ചി : ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ മോഷണ പരാതി. ജിമ്മിൽ കയറി 10000 രൂപ രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി ജിന്റോ മോഷണം നടത്തി എന്നാണ് കേസ്.ജിന്റോ ജിമ്മിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ജിന്‍റോ തന്നെ ലീസിന് നൽകിയിരിക്കുന്ന ജിമ്മിൽ നിന്നുമാണ് പണവും രേഖകളും മോഷ്ടിച്ചത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അദ്ദേഹം അകത്തുകയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
നേരത്തെ, ഇതേ യുവതി തന്നെ ജിന്റോയ്‌ക്കെതിരെ പീഡന പരാതിയും നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജിന്റോയെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. എന്നാൽ, പിന്നീട് താരം ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. അടുത്തിടെ, ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും പോലീസ് ജിന്റോയെ ചോദ്യം ചെയ്തിരുന്നു.