+

സാമാധാന കരാറിന് ധാരണയായില്ല ; പുടിന്‍ ട്രംപ് മൂന്നുമണിക്കൂര്‍ ചര്‍ച്ച അവസാനിച്ചു

മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സമാധാന കരാറായില്ല. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സമാധാന കരാറായില്ല. 

ലോകം ഉറ്റുനോക്കിയ റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ വിഷയത്തില്‍ ധാരണയാകാതെയാണ് ചര്‍ച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാല്‍ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടന്‍ സംസാരിക്കും. അതിന് ശേഷം തുടര്‍നടപടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

യുക്രെയ്ന്‍ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിന്‍ പറഞ്ഞു. സെലന്‍സ്‌കി സര്‍ക്കാരാണ് അതിലൊന്ന്. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയെന്ന് പറഞ്ഞ പുടിന്‍ ചര്‍ച്ചകള്‍ തുടരുമെന്നും അറിയിച്ചു. ട്രംപിനെ പുടിന്‍ മോസ്‌കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതേ സമയം ധാരണയായ കാര്യങ്ങള്‍ ഏതൊക്കെയെന്ന് ട്രംപും പുടിനും വ്യക്തത നല്‍കിയിട്ടില്ല.

facebook twitter