+

യു പിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി നിലച്ചു ; മൊബൈൽ ടോർച്ചിന്റെ വെളിച്ചെത്തിൽ പ്രസവിച്ച് സ്ത്രീകൾ

ഉത്തർപ്രദേശിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് സ്വന്തം മൊബൈൽ ടോർച്ചുകളുടെ വെളിച്ചത്തിൽ പ്രസവിച്ച്‌ സ്ത്രീകൾ.

ലക്നൗ: ഉത്തർപ്രദേശിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് സ്വന്തം മൊബൈൽ ടോർച്ചുകളുടെ വെളിച്ചത്തിൽ പ്രസവിച്ച്‌ സ്ത്രീകൾ. കഴിഞ്ഞ തിങ്കളാഴ്ച നാല് യുവതികളാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രസവിച്ചത്. പിങ്കി രാജ്ഭർ, മഞ്ജു ദേവി, നിതു സഹാനി, റസിയ ഖാത്തൂൺ എന്നീ ഗർഭിണികൾ രാത്രിയിൽ കൊടും ചൂടിൽ നാല് മണിക്കൂർ ഇടവേളയിലാണ് ആ​ശുപത്രിയിൽ എത്തിയത്.

ഇവരുടെ പക്കൽ മൊബൈൽ ഫോണും ഉണ്ടായിരുന്നു. ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യുത ലൈറ്റുകളും ഫാനുകളും വളരെ അപൂർവമായി മാത്രമേ പ്രവർത്തിക്കാറുള്ളൂവെന്നാണ് കൂട്ടിരിപ്പുകാരുടെ ആക്ഷേപം. പ്രദേശത്തെ 26 ഗ്രാമങ്ങളിലെ ഏക സർക്കാർ ആശുപത്രിയാണിത്. അതേസമയം സംഭവം വാർത്തയായതോടെ ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു.

ആശുപത്രിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ച കമ്പനിക്ക് നോട്ടീസ് നൽകിയതായും ജീവനക്കാർ മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ രോഗികളെ പരിചരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ബല്ലിയയിലെ ചീഫ് മെഡിക്കൽ ഓഫീസർ സഞ്ജീവ് വർമനും വ്യക്തമാക്കി.

 

Trending :
facebook twitter