
പഠിക്കാൻ പ്രായം ഒരു തടസ്സമേയല്ലെന്ന് നാം കേൾക്കാറുണ്ട്. 60 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബിരുദം നേടിയിരിക്കുകയാണ് 88കാരി. ജോൺ അലക്സാണ്ടറിന് അടുത്തിടെ മെയ്ൻ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം ലഭിച്ചു.
ജോൺ അലക്സാണ്ടർ 1950 കളിൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിയായിരുന്നു, 1959 ൽ ബിരുദം നേടേണ്ടതായിരുന്നു. എന്നാൽ ആ സമയത്ത് ഗർഭിണിയായിരുന്നതിനാൽ ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ജോൺ അലക്സാണ്ടറിന് അതിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നു. അക്കാലത്ത്, ഗർഭിണികളായ വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിൽ നിന്ന് പലപ്പോഴും വിലക്കിയിരുന്നു, ഇത് ബിരുദം നേടാതെ അവരെ പുറത്താക്കാൻ കാരണമായി. അന്നത്തെ ആ സ്വപ്നമാണ് ഈ പ്രായത്തിൽ അവർ സ്വന്തമാക്കിയിരിക്കുന്നത്.
മെയ്ൻ സർവകലാശാലയുടെ 160 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ബിരുദധാരിയായിരിക്കാം ഇവർ. അടുത്തിടെ, അവരുടെ മകൾ ട്രേസി, തന്റെ അമ്മയ്ക്ക് ബിരുദം നേടാൻ മറ്റെന്തെങ്കിലും മാർഗമുണ്ടോ എന്ന് അന്വേഷിച്ച് സർവകലാശാലയെ സമീപിച്ചു, അപ്പോഴാണ് സർവകലാശാലയുടെ അസോസിയേറ്റ് ഡീൻ ജസ്റ്റിൻ ഡിമ്മൽ ഇടപെട്ടത്.
അലക്സാണ്ടറുടെ മുൻകാല പ്രവൃത്തിപരിചയം പരിശോധിച്ചപ്പോൾ, ഡിമ്മലും യൂണിവേഴ്സിറ്റി സ്റ്റാഫും 1980-81 ൽ ഒരു പ്രീസ്കൂൾ പ്രോഗ്രാമിൽ അധ്യാപന സഹായിയായി മുഴുവൻ സമയ ജോലി ചെയ്തിരുന്നതായും വിദ്യാർത്ഥികളുടെ അധ്യാപന ആവശ്യകതകൾ നിറവേറ്റിയതായും കണ്ടെത്തി. ബിരുദത്തിന് ആവശ്യമായ വിദ്യാർത്ഥികളുടെ അധ്യാപനത്തിന് തുല്യമായ പ്രീ-സ്ക്കൂൾ അധ്യാപന ജോലിയുടെ ഒരു വർഷം പൂർത്തിയാക്കിയതിനാൽ, സർവകലാശാല അവർക്ക് ബിരുദം നൽകാൻ തീരുമാനിച്ചു.
മെയ് മാസത്തിൽ ജോൺ അലക്സാണ്ടർ ഔദ്യോഗികമായി ബിരുദധാരിയായി അംഗീകരിക്കപ്പെട്ടു. ബിരുദദാന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, അവരുടെ മകളും ചെറുമകൾ ഇസബെലും അവർക്കുവേണ്ടി പങ്കെടുത്തു. മെയ് 11-ന് നടന്ന പരിപാടിയിൽ, യൂണിവേഴ്സിറ്റി പ്രസിഡന്റ് അലക്സാണ്ടറിന് പ്രത്യേക പരാമർശം നൽകി, വിദ്യാഭ്യാസത്തോടുള്ള അവരുടെ ദൃഢനിശ്ചയത്തെയും ജീവിതകാലം മുഴുവൻ നീണ്ടുനിന്ന പ്രതിബദ്ധതയെയും അംഗീകരിച്ചു.
ജീവിതത്തിലുടനീളം, അലക്സാണ്ടർ തന്റെ നാല് പെൺമക്കളെ വളർത്തുന്നതിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, ഭർത്താവ് കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിച്ച സമയത്ത് ഒറ്റക്കാണ് ഇവർ കുട്ടികളെ വളർത്തിയത്. ഇപ്പോൾ ന്യൂ ഹാംഷെയറിൽ ആണ് താമസം. ബിരുദം നേടുക എന്നത് എന്റെ വ്യക്തിപരമായ ലക്ഷ്യമാണെന്ന് അലക്സാണ്ടർ പറഞ്ഞു. “എന്റെ കുടുംബത്തിലെ മറ്റെല്ലാവരും കോളേജിൽ നിന്ന് ബിരുദം നേടിയിരുന്നു. ഇപ്പോൾ എനിക്കും ബിരുദം ലഭിച്ചു.” എന്നും അവർ കൂട്ടിച്ചേർത്തു.