+

ബീച്ചില്‍ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല ; തെരച്ചില്‍ ഇന്നും തുടരും

അപകടത്തില്‍പ്പെട്ട ഒരാള്‍ കോയമ്പത്തൂരിലെ കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങാന്‍ ഇരിക്കുകയായിരുന്നു.

എറണാകുളം വൈപ്പിന്‍ വളപ്പ് ബീച്ചില്‍ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. 22 വയസ്സുള്ള ജിബ്രാന്‍ ഖലീല്‍, 21 വയസ്സുള്ള അബ്ദുല്‍ സലാം മവാദ് എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ തിരയില്‍പ്പെട്ട് കാണാതായത്. കോയമ്പത്തൂര്‍ രത്‌നം കോളേജിലെ വിദ്യാര്‍ത്ഥികളായ ഒമ്പത് പേര്‍ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞെങ്കിലും ഭാഷാപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാകാം കുട്ടികള്‍ക്ക് കാര്യം മനസിലായില്ലെന്ന് പോലീസ് പറയുന്നു. 

അപകടത്തില്‍പ്പെട്ട ഒരാള്‍ കോയമ്പത്തൂരിലെ കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങാന്‍ ഇരിക്കുകയായിരുന്നു. മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. പ്രദേശത്ത് മുന്‍പും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അടിയന്തരമായി ഈ ബീച്ചില്‍ കോസ്റ്റ് ഗാര്‍ഡിനെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നു.

facebook twitter