+

വേദനകൊണ്ട് പുളഞ്ഞ 15 കാരിയെ ഡോക്ടര്‍ പരിശോധിച്ചത് ഒരു മണിക്കൂറിന് ശേഷം ; ദാരുണാന്ത്യം

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടര്‍മാര്‍ പോലും അടുത്തു വന്നതെന്നും പരാതിയില്‍ പറയുന്നു.

ഡോക്ടര്‍മാര്‍ ചികിത്സ നല്‍കാന്‍ വൈകിയത് കാരണം പെണ്‍കുട്ടി മരണപ്പെട്ടുവെന്നാരോപണം. പെണ്‍കുട്ടിയുടെ കുടുംബമാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 15കാരിയായ പിങ്കി കുമാരി എന്ന പെണ്‍കുട്ടി വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടര്‍മാര്‍ പോലും അടുത്തു വന്നതെന്നും പരാതിയില്‍ പറയുന്നു. ബിഹാറിലെ റാസിദ്പൂറിലാണ് സംഭവം.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അയല്‍പക്കത്തെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിന്റെ ഭാഗമായി ഉച്ചത്തിലുള്ള ഡിജെ മ്യൂസിക് കേട്ട് പെണ്‍കുട്ടി ബോധരഹിതയാവുകയായിരുന്നു. പെട്ടെന്ന് തന്നെ ഒരു ബൈക്കില്‍ ഒരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതായി കുടുംബം. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയുടെ പേരില്‍ ഔപചാരികതകള്‍ മാത്രമാണ് നടത്തിയതെന്ന് ഓട്ടോ റിക്ഷാ ഡ്രൈവറായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ഹൃദ്രോഗമുള്ള പെണ്‍കുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. പെണ്‍കുട്ടി വേദന കൊണ്ട് പുളയുമ്പോള്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും കുടുംബം ആരോപിക്കുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അശ്രദ്ധ കാണിച്ച ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിക്ക് മുന്നില്‍ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.

facebook twitter