തിരുവനന്തപുരം:നേമം കല്ലിയൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപം ബിൻസി ആണ് മരിച്ചത്.ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് നല്കുന്ന വിവരം.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചനിലയില്‍ ബിൻസിയെ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗമായ ബിൻസി വ്യാഴാഴ്ച ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് സംഭവം കണ്ടത്. തുടർന്ന് ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള സുനിലിനെ നേമം പോലീസ് ചോദ്യംചെയ്യുകയാണ്. കസ്റ്റഡിയിലുള്ള സുനിലിനെ നേമം പോലീസ് ചോദ്യംചെയ്യുകയാണ്.
നിർമ്മാണ തൊഴിലാളിയായ സുനില്‍ സ്ഥിരം മദ്യപാനിയാണ്. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം. രാത്രി ബിൻസി ആരോടോ ഫോണില്‍ സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് കസ്റ്റഡിയിലുള്ള സുനില്‍ നേമം പോലീസിന് മൊഴിനല്‍കി.
ശാന്തിവിള ആശുപത്രിയിലുള്ള ബിൻസിയുടെ മൃതദേഹം പരിശോധനകള്‍ക്കുശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും