+

വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി

വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ. പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന തടസങ്ങള്‍ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഖാചരണം തുടരുന്നതിനിടയിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം വിശദമാക്കിയത്.

വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയര്‍ ഇന്ത്യ വിശദമാക്കി. ഡിജിസിഎ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളില്‍ 26 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായെന്നും ഇവ സര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറെന്നും എയര്‍ ഇന്ത്യ വിദമാക്കി.

facebook twitter