ഡൽഹി : അറ്റകുറ്റപ്പണികൾക്കായി വിമാനങ്ങൾ തുർക്കി കമ്പനിയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തതായി എയർ ഇന്ത്യ. 3 എയർ ഇന്ത്യയുടെ ജംബോ ജെറ്റുകൾ പോലുള്ള വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിവരുന്നത് ടർക്കിഷ് ടെക്നിക് എന്ന കമ്പനിയാണ്. ടർക്കിഷ് എയർലൈൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ടർക്കിഷ് എയർലൈൻസ്. എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ ഇക്കാര്യം സ്ഥിരീകരിച്ചു. തുർക്കി കമ്പനിയ്ക്കു പകരം സേവനത്തിനായി മറ്റ് എംആർഒകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ അപലപിക്കുകയും പാകിസ്താന് പിന്തുണ നൽകുകയും ചെയ്ത തുർക്കി അന്നുമുതൽ ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. രാജ്യസുരക്ഷ മുൻനിർത്തി തുർക്കി കമ്പനിയായ ചെലബി എയർപോർട്ട് സർവീസസിന്റെ ഇന്ത്യയിലെ സെക്യൂരിറ്റി ക്ലിയറൻസ് ലൈസൻസ് ബിസിഎഎസ് റദ്ദാക്കിയിരുന്നു.