
മിഡിൽ ഈസ്റ്റിലെ ആകാശപാത ഒഴിവാക്കി വിമാനക്കമ്പനികൾ. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് വിമാനക്കമ്പനികൾ ആകാശപാത ഒഴിവാക്കിയത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ FlightRadar24 റിപ്പോർട്ട് പ്രകാരമാണിത്.
ഇറാൻ, ഇറാഖ്, സിറിയ, ഇസ്രയേൽ എന്നിവയ്ക്ക് മുകളിലൂടെയുള്ള വ്യോമപാതകളിലൂടെ വിമാനക്കമ്പനികൾ പറക്കുന്നില്ല. കാസ്പിയൻ കടലിന് മുകളിൽ വടക്കുഭാഗം വഴിയും ഈജിപ്ത്, സൗദി അറേബ്യ എന്നിവയിലൂടെ തെക്കുഭാഗം വഴിയുമാണ് വിമാനങ്ങൾ പറക്കുന്നത്. ഈ പാതകളിലൂടെ പറക്കുന്നതിലൂടെ ഇന്ധന, ക്രൂ ചെലവുകളും പറക്കൽ സമയവും വർധിക്കും. എന്നാൽ, സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനാലാണ് ഈ വഴികൾ തിരഞ്ഞെടുത്തത്. ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് മുകളിലൂടെ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല.