+

അമിത് ഷായുടെ ജമ്മുകശ്മിർ സന്ദർശനം തുടങ്ങി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മിർ സന്ദർശനം തുടങ്ങി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമിത് ഷാ ജമ്മുവിൽ എത്തിയത്.

 ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മിർ സന്ദർശനം തുടങ്ങി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമിത് ഷാ ജമ്മുവിൽ എത്തിയത്. ജമ്മുകശ്മീരിലെ പൊതുസുരക്ഷാ സാഹചര്യവും വിലയിരുത്താൻ ഉന്നതതല യോഗവും അമിത്ഷായുടെ അധ്യക്ഷതയിൽ ചേരും. അമർനാഥ് യാത്ര സംബന്ധിച്ച് ക്രമീകരണങ്ങളും അമിത് ഷാ വിലയിരുത്തും. അതിർത്തിയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും അമിത് ഷാ സന്ദർശിക്കും.

അതെസമയം, ഭീകരരുടെ ലാഹോർ റാലിയുടെ ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ. തൽഹ സയീദ്, സയിഫുള്ള കസൂരി എന്നിവർ പങ്കെടുത്ത റാലിയുടെ ദൃശ്യങ്ങൾ വിവിധ രാജ്യങ്ങളെ കാണിക്കും. ജിഹാദ് നടത്തുന്നവരെ ദൈവത്തിന് ഇഷ്ടമെന്ന് തൽഹ സയീദ് പറഞ്ഞിരുന്നു. പഹൽഗാം ആക്രമണത്തോടെ താൻ പ്രശസ്തനായെന്ന് സയിഫുള്ള കസൂരിയും പറഞ്ഞിരുന്നു.

പാക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റാലി നടന്നത്. ഓപ്പറേഷൻ സിന്ദൂർ ദൗത്യവും ഭീകരരെ സഹായിക്കുന്ന പാകിസ്ഥാന്റെ നിലപാടും തുറന്നുകാണിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘത്തിന്റെ പര്യടനം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിർണായക തീരുമാനം.

Trending :
facebook twitter