
കൊട്ടിയൂർ: കൊട്ടിയൂരിൽ ഗതാഗത കുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്തിക്കാനാവാതെ ആദിവാസി കുഞ്ഞ് മരിച്ചു. ഞായറാഴ്ച്ച പകൽ പന്ത്രണ്ടു മണിക്കാണ് സംഭവം അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ് - ബിന്ദു ദമ്പതികളുടെ മൂന്നര വയസുള്ള മകൻപ്രജുലാണ് മരിച്ചത്.
ജൻമനാ ശ്വാസ അസുഖ ബാധിതനായ കുട്ടിയെ അസുഖം മൂർച്ചിച്ച് 108 ആംബുലൻസിൽ തലശേരിയിലെ ആശുപത്രിയിലെത്തിക്കുന്നതിനായി പുറപ്പെട്ട ആംബുലൻസ് എറെ നേരം റോഡിലെ ഗതാഗതകുരുക്കിൽപ്പെടുകയായിരുന്നു.
കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാലാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. അവധി ദിനമായ ഞായറാഴ്ച്ച കൊട്ടിയൂരിൽ കനത്ത ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ നീണ്ട നിര തന്നെ മണിക്കൂറുകളോളം റോഡിലുണ്ടായി..