കാസർഗോഡ് : കാസർഗോഡ് ഒരളയിലെ രമേശനും ഭാര്യ രേഷ്മയിക്കും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സർക്കാർ സർവീസിൽ നിന്നും നിയമന ഉത്തരവ് ലഭിച്ചത് .ഏറെ കാലത്തെ കാത്തിരിപ്പിന്റെയും കഠിന പ്രയത്നത്തിന്റെയും ഫലമാണ് ഇരട്ടി മധുരമായി ഈ കുടുംബത്തിലേക്ക് എത്തിയത്..
കൂലിപ്പണിയെടുടുത്ത് കുടുംബം പുലർത്തിയ രമേശൻ രാത്രികാലങ്ങളിലും ഞായറാഴ്ചകളിലും പഠിച്ചാണ് തന്റെ സ്വപ്നം നിറവേറ്റിയത്.പൊതുമരാമത്ത് വകുപ്പില്‍ ക്ലാർക്കായാണ് രമേശന് ജോലി ലഭിച്ചത്. ക്ഷീര വികസന വകുപ്പില്‍ ഡെയറിഫാം ഇൻസ്ട്രക്ടർ തസ്തികയിലേക്കാണ് രേഷ്മക്ക് നിയമനം.2021 നവംബർ 11നായിരുന്നു രേഷ്മയും രമേശനും വിവാഹിതരായത്.
രേഷ്മ എംഎസ്‌സി മൈക്രോ ബയോളജിയും രമേശൻ ബിഎ ഇക്കണോമിക്സ് ബിരുദധാരിയുമാണ്. രേഷ്മയ്ക്ക് നിയമന ഉത്തരവ് ജൂണ്‍ അഞ്ചിനും രമേശന് അഡ്വൈസ് മെമ്മോ ആറിനുമാണ് ലഭിച്ചത്.19ന് രേഷ്മ കോഴിക്കോട് നടുവട്ടത്തെ ഡയറി ട്രെയ്നിങ് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചു. രമേശൻ ദിവസങ്ങള്‍ക്കകം കാഞ്ഞങ്ങാട് പൊതുമരാമത്ത് ഓഫിസില്‍ ചുമതലയേല്‍ക്കും