+

പുത്തുമലയിലെ ശ്മശാനഭൂമി ഇനിമുതല്‍ 'ജൂലൈ 30 ഹൃദയഭൂമി

ജൂലൈ 30ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരു വര്‍ഷം തികയുകാണ്.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരെ സംസ്‌കരിച്ച ശ്മശാനഭൂമി ഇനിമുതല്‍ 'ജൂലൈ 30 ഹൃദയഭൂമി' എന്നറിയപ്പെടും. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റേതാണ് തീരുമാനം. പഞ്ചായത്ത് അംഗമായ അജ്മല്‍ സാജിദ് ആണ് ഈ പേര് നിര്‍ദ്ദേശിച്ചത്. പേര് നിര്‍ദേശിക്കുന്നത് സംബന്ധിച്ച തീരുമാനം പഞ്ചായത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗം എടുത്തിരുന്നു.

ജൂലൈ 30ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരു വര്‍ഷം തികയുകാണ്. പുത്തുമലയില്‍ സര്‍വമതപ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും. കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായിരുന്നു.

facebook twitter