തളിപ്പറമ്പ്: എട്ടുവയസുകാരിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതിക്ക് 77 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.
നുച്ചിയാട് മണിപ്പാറ മല്ലിശ്ശേരിവീട്ടിൽ പത്മനാഭനയൊണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2021 ആഗസ്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2022 ലെ ക്രിസ്തുമസ് അവധിക്കാലത്തും പീഡനം നടന്നു.
ആദ്യം തളിപ്പറമ്പ് സ്റ്റേഷനിൽ എസ്.ഐ ദിനേശൻ കൊതേരി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഉളിക്കൽ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.വിചാരണയുടെ അവസാന ഘട്ടത്തിൽ കോടതിയെ കബളിപ്പിച്ചു മുങ്ങിയ പ്രതിയെ ഉളിക്കൽ പോലിസ് പിന്നീട് പിടികൂടുകയായിരുന്നു.ഉളിക്കൽ എസ്.ഐ സുധീർ കല്ലനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.