+

കള്ളപ്പണം വെളിപ്പിക്കല്‍; എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവര്‍ പ്രവര്‍ത്തിക്കുന്നതായും ഏജന്‍സി വ്യക്തമാക്കുന്നു.

പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. രാജ്യത്തിന് പുറത്തു നിന്നടക്കം പിഎഫ്‌ഐക്കായി എത്തിയ പണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പിഎഫ്‌ഐ ആണ്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണെന്ന് ഇഡി വ്യക്തമാക്കുന്നു. 

എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പിഎഫ് ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവര്‍ പ്രവര്‍ത്തിക്കുന്നതായും ഏജന്‍സി വ്യക്തമാക്കുന്നു. പരിശോധനയില്‍ നാല് കോടി രൂപയോളം നല്‍കിയതിന്റെ തെളിവ് ലഭിച്ചു. ഗള്‍ഫില്‍ നിന്ന് അടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒപ്പം റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു. 

facebook twitter