+

​ഗുജറാത്തിൽ ഏഴ് വയസ്സുകാരിയെ കനാലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി അച്ഛൻ

​ഗുജറാത്തിൽ ഏഴ് വയസ്സുകാരിയെ കനാലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി അച്ഛൻ

ഗാന്ധിന​ഗ‌‌ർ: ഗുജറാത്തിൽ ഏഴ് വയസ്സുള്ള മകളെ അച്ഛൻ കനാലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ഭൂമികയെന്ന കുട്ടിയാണ് പിതാവിന്റെ ക്രൂര പ്രവർത്തിയെ തുടർന്ന് മരിച്ചത്. ഭാര്യയുടെ മുന്നിൽ വെച്ച് വിജയ് സോളങ്കി എന്നയാളാണ് കൊലപാതകം നടത്തിയത്. രണ്ട് പെൺമക്കളായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. അതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും ഒരു ആൺകുട്ടി ഉണ്ടാകാനുള്ള ആഗ്രഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

ജൂലൈ 10 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിജയ് സോളങ്കിയും ഭാര്യ അഞ്ജനയും മകൾ ഭൂമികയും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് നർമ്മദ കനാലിനടുത്ത് വണ്ടി നിർത്തി. വിജയ് സോളങ്കി കുട്ടിയെ അതിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി കനാലിൽ തള്ളിയിടുകയായിരുന്നു. നടന്ന സംഭവം ആരോടും പറയരുതെന്ന് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തു.

കായലിൽ മീനിനെ നോക്കുന്നതിനിടെ, ഭൂമിക കാൽ വഴുതി കനാലിലേക്ക് വീണെന്നാണ് ദമ്പതികൾ ആദ്യം പറഞ്ഞതെന്ന് ഖേഡ ജില്ലാ പൊലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു. ആദ്യം അപകട മരണമായിട്ടായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സംശയം തോന്നിയ പൊലീസ് പിന്നീടുള്ള ചോദ്യം ചെയ്യലിൽ അമ്മ അഞ്ജന കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ ഭർത്താവിന് ആൺകുട്ടികളില്ലാത്തതിൽ വിഷമമുണ്ടായിരുന്നുവെന്നും പലപ്പോഴും തന്നോട് വഴക്കിട്ടിരുന്നു എന്നും അഞ്ജന മൊഴി നൽകി.

Trending :
facebook twitter