+

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു ; ബഹ്‌റൈനില്‍ ഭര്‍ത്താവിന് ഏഴു വര്‍ഷം തടവ്

ഭര്‍ത്താവില്‍ നിന്ന് താല്‍ക്കാലിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ കേസിലാണ് വിധി.

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് താടിയെല്ലുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ ഭര്‍ത്താവിന് ഏഴു വര്‍ഷം തടവ്. ബഹ്‌റൈനിലെ ക്രിമിനല്‍ കോടതിയുടേതാണ് വിധി. ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്ന് താല്‍ക്കാലിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ കേസിലാണ് വിധി.

പ്രതി ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയുടെ മുഖത്തേക്ക് സ്േ്രപ ചെയ്യുകയും കട്ടിലില്‍ നിന്ന് താഴേക്ക് വലിച്ചിറക്കി കൈകള്‍ രണ്ടും പിറകിലേക്ക് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അക്രമം എതിര്‍ത്തതോടെ മുഖത്തും തലയിലും പലതവണ അടിക്കുകയും മുഖം തറയിലിടിക്കുകയും ലോഹകഷ്ണം കൊണ്ട് മുട്ടുകളിലും തോളിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് പത്തുശതമാനം സ്ഥിര അംഗ വൈകല്യമാണ് ഭാര്യയ്ക്ക് സംഭവിച്ചിരിക്കുന്നത്. എല്ലുകള്‍ തകരാറിലാകുകയും പല്ലുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

facebook twitter