+

"എനിക്ക് അമ്മയില്ല കേട്ടോ, വാപ്പിയും ഉമ്മിയും കൂടി എന്നോട് ക്രൂരത കാണിക്കുകയാണ്";നാലാം ക്ലാസ് വിദ്യാര്‍ഥിയെ രണ്ടാനമ്മ ക്രൂരമായി മര്‍ദിച്ചതായി പരാതി

നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റത്തിന്റെ പാടുകളുണ്ട്.നൂറനാട് പൊലീസ് മൊഴിയെടുത്തു

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റത്തിന്റെ പാടുകളുണ്ട്.നൂറനാട് പൊലീസ് മൊഴിയെടുത്തു. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകള്‍ കണ്ട് ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മർദിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. ഉടൻ തന്നെ സ്കൂള്‍ ഹെഡ്മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ബാലാവകാശ കമീഷൻ വന്ന് കുട്ടിയുടെ മൊഴിയെടുത്തു.

കുട്ടിയുടെ അടുത്ത് നിന്ന് കണ്ടെത്തിയ നോട്ട്ബുക്കില്‍ രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതകള്‍ വിവരിക്കുന്നു.. 'എനിക്ക് അമ്മയില്ലെന്ന്' പറഞ്ഞാണ് കുട്ടി കുറിപ്പ് ആരംഭിക്കുന്നത്. പ്ലേറ്റ് സ്കൂളില്‍ മറന്നുവെച്ചതിനും, അനുജനുമായി വഴക്കുണ്ടാക്കിയതിനുമെല്ലാം രണ്ടാനമ്മയില്‍ നിന്നും മർദനമേറ്റതായി കുറിപ്പില്‍ പറയുന്നു. ഒരിക്കല്‍ പ്ലേറ്റ് മറന്നു വെച്ചപ്പോള്‍ തന്നെ മർദിച്ചതായും കുട്ടിയുടെ നോട്ട്ബുക്കില്‍ പറയുന്നു. രണ്ടാനമ്മയെയും അച്ഛനെയും കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

facebook twitter