+

തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം ; തുര്‍ക്കിയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

നേരത്തെ തുര്‍ക്കി കമ്പനിയായ സെലെബിയുമായുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കരാറും റദ്ദാക്കിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ശക്തമായ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതില്‍ തുര്‍ക്കിയോടുള്ള നിലപാട് കടുപ്പിച്ച് ഇന്ത്യ. തുര്‍ക്കി കമ്പനിക്കെതിരെ വീണ്ടും നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. 


തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോയ്ക്കാണ് ഡി ജി സി എ നിര്‍ദേശം നല്‍കിയത്. മൂന്ന് മാസത്തിനകം ബോയിംഗ് 777 വിമാനങ്ങള്‍ ലീസിനെടുത്ത കരാര്‍ റദ്ദാക്കാനാണ് നിര്‍ദേശം. ഇന്‍ഡിഗോ കമ്പനി ഇക്കാര്യത്തില്‍ 6 മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇനി കരാര്‍ നീട്ടരുതെന്ന് കര്‍ശന നിര്‍ദേശവും ഡി ജി സി എ നല്‍കിയിട്ടുണ്ട്. നേരത്തെ തുര്‍ക്കി കമ്പനിയായ സെലെബിയുമായുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കരാറും റദ്ദാക്കിയിരുന്നു.


നേരത്തെ പാകിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ യാത്രകള്‍ ബഹിഷ്‌കരിച്ച് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തുര്‍ക്കിക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പിന്മാറ്റം തുര്‍ക്കിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

facebook twitter