ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം ; അമേരിക്ക ഭാഗമാകേണ്ടെന്ന നിലപാടില്‍ ട്രംപ് അനുകൂലികള്‍ ഭൂരിഭാഗവും ; സര്‍വ്വേ റിപ്പോര്‍ട്ട്

06:50 AM Jun 19, 2025 |


ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിലെ നിലപാടില്‍ ട്രംപിനെ എതിര്‍ത്ത് പിന്തുണയ്ക്കുന്നവരില്‍ ഏറിയ പങ്കും. എക്കണോമിസ്റ്റ് യുഗവ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കാളിയാവേണ്ടെന്ന ഫലം വന്നത്. ബുധനാഴ്ചയാണ് സര്‍വേ ഫലംപുറത്ത് വന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്തവരില്‍ 53 ശതമാനം പേരാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ട്രംപിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്തത്. ഇറാന്‍ ആണവ വിപുലീകരണം നടത്തുന്നതിന് തടയിടാന്‍ നയതന്ത്ര ശ്രമങ്ങളോ സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കലോ ആണ് വേണ്ടതെന്നാണ് സര്‍വ്വേയിലുയര്‍ന്ന അഭിപ്രായമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.


സര്‍വേയില്‍ യുഎസ് കോണ്‍ഗ്രസ് അനുമതിയില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടുന്നതിനുള്ള സാധ്യതയെ ട്രംപ് പ്രത്യക്ഷവല്‍ക്കരിക്കുന്നതിനെതിരെ ട്രംപ് അനുകൂലികള്‍ വരെ എതിര്‍ക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ നേതാക്കളും സമാന നിലപാടാണ് പ്രകടിപ്പിച്ചത്. ഇത് നമ്മുടെ യുദ്ധമല്ലെന്നും അവിടെ നമ്മളുണ്ടെങ്കില്‍ ഭരണ ഘടനയ്ക്ക് അനുസരിച്ച് കോണ്‍ഗ്രസാണ് തീരമാനിക്കേണ്ടതെന്നാണ് കെന്റക്കിയിലെ റിപബ്ലിക്കന്‍ പ്രതിനിധിയായ തോമസ് മാസി സമൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ വിശദമാക്കിയത്. തിങ്കളാഴ്ചയാണ് തോമസ് മാസി അഭിപ്രായ പ്രകടനം നടത്തിയത്.