+

മനുസ്മൃതിയെ അംഗീകരിക്കാത്ത അംബേദ്കറെയും നെഹ്റുവിനെയും ആക്രമിച്ച ആർഎസ്എസ് ഇപ്പോൾ സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാൻ ശ്രമിക്കുന്നു : ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യൻ ഭരണഘടനയിൽ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള ആഹ്വാനം ആർഎസ്എസ്സിന്റെ പുതിയ സമ്മർദ്ദ തന്ത്രമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. അവർ ദീർഘകാലമായി ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കണ്ണൂർ: ഇന്ത്യൻ ഭരണഘടനയിൽ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള ആഹ്വാനം ആർഎസ്എസ്സിന്റെ പുതിയ സമ്മർദ്ദ തന്ത്രമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. അവർ ദീർഘകാലമായി ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

1949 നവംബർ 30 മുതൽ മനുസ്മൃതിയുടെ പിന്തിരിപ്പൻ ആദർശങ്ങളെ നിരാകരിച്ചതിന് ഡോ. അംബേദ്കറെയും നെഹ്റുവിനെയും അതിന്റെ ശില്പികളെയും അവർ ആക്രമിച്ചു. കേരളത്തിലെ ഒരു പ്രമുഖ ആർഎസ്എസ് നേതാവ് ത്രിവർണ്ണ പതാക ഉപേക്ഷിച്ച് കാവി പതാക ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ബിജെപിയുടെ നാനൂറിലധികം തെരഞ്ഞെടുപ്പ് വാചകങ്ങളിലും ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയുടെ ചട്ടക്കൂട് രാജ്യത്ത് നടപ്പാക്കണം എന്നതുമായിരുന്നു. ഇതിനെതിരെ രാജ്യത്ത് ജനാധിപത്യപരമായി നമ്മൾ പ്രതികരിച്ചേ മതിയാകൂവെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

facebook twitter