+

കഠിനംകുളം കൊലപാതകം: ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

വെഞ്ഞാറമ്മൂട് സ്വദേശിനി ആതിരയെ ജനുവരി 21നാണ് കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതിയെ കഠിനംകുളത്തെ ആതിരയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് പിന്നീടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ കടയിലും സ്‌കൂട്ടര്‍ ഉപേക്ഷിച്ച റെയില്‍വ്വേ സ്റ്റേഷനിലും തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


വെഞ്ഞാറമ്മൂട് സ്വദേശിനി ആതിരയെ ജനുവരി 21നാണ് കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആതിരയും ജോണ്‍സണും തമ്മില്‍ അടുപ്പത്തിലായിരുന്നു.ക്ഷേത്ര പൂജാരിയായ ഭര്‍ത്താവ് അമ്പലത്തിലേയ്ക്കും കുഞ്ഞ് സ്‌കൂളിലും പോയ സമയത്ത് വീട്ടിലെത്തിയ ജോണ്‍സണ്‍ കുത്തിക്കൊല്ലുകയായിരുന്നു. ആതിര ചായ ഉണ്ടാക്കുന്ന സമയം നോക്കി പ്രതി കൈയില്‍ കുരുതിയിരുന്ന കത്തി കട്ടിലില്‍ മെത്തയുടെ അടിയില്‍ ഒളിപ്പിച്ചു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തി ഉപയോഗിച്ച് ആതിരയെ കുത്തിക്കൊല്ലുകയായിരുന്നു.

facebook twitter