
ഇരിക്കൂർ: യു.ഡി.എഫ് ഭരിക്കുന്നഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തിരുമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയതിൻ്റെ പാശ്ചാത്തലത്തിൽ സെക്രട്ടറിയെ ഡിപ്പാർട്ട്മെൻ്റ് സസ്പെൻ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടത്താൻ സഹകരണ ജില്ലാ ജോയിൻ്റ് രജിസ്ട്രാർ ഉത്തരവിട്ടു. ജൂൺ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.2020-21, 21 -22, സാമ്പത്തിക വർഷത്തെ ഇടപാടിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ശ്രീകണ്ഠപുരം യൂണിറ്റ് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അന്വേഷണം നടത്തിയത്.
യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ നിക്ഷേപിച്ചപണം ആവശ്യപ്പെട്ടെത്തുന്ന നിക്ഷേപകർ പണം ലഭിക്കാതെ മടങ്ങുകയാണ്. 1.5 കോടി രൂപയുടെ പണയസ്വർണ്ണം തിരുമറി നടത്തിയതായും അഞ്ച് കോടിയിലധികം നിക്ഷേപത്തുക ക്രമക്കേടും നടത്തിയെന്നുമാണ് പ്രാഥമീക വിവരം '
ബാങ്കിൽ 10937 അംഗങ്ങളുള്ള ബാങ്കിന് ഇരിക്കൂറിലെ ഹെഡാഫീസിനു പുറമെ കുട്ടാവിൽ ബ്രാഞ്ച് ഓഫീ സുoപ്രവർത്തിക്കുന്നുണ്ട്.. ചേടിച്ചേരി ആലും മുക്ക് സ്വദേശി പി വി മനീഷ് ആണ്സെക്രട്ടറി ' പി. മുനീറുദ്ദീൻ പ്രസിഡൻ്റും യു.പി. അബ്ദുറഹിമാൻ വൈസ് പ്രസിഡൻ്റുമായ11 അംഗഡയരക്ടർ ബേർഡ് അംഗങ്ങളാണ് ഭരണം നടത്തുന്നത്. ബാങ്ക് തുടങ്ങിയതുമുതൽ യു.ഡി.എഫ് ആണ് ഭരണം നടത്തിവരുന്നത്
നിക്ഷേപകർക്ക് പണം ലഭിക്കാതായതോടെയാണ് ബാങ്കിലെ ക്രമക്കേട് പുറംലോകമറിയുന്നത്. നിക്ഷേപം പിൻവലിക്കാൻ ആളുകൾ വരുമ്പോൾ ഘടുക്കളായാണ് പണം നൽകുന്നത്. ഒരുലക്ഷം രൂപ നിക്ഷേപിച്ച ഒരാൾക്ക് നാല് ഘട്ടമായാണ് പണം നൽകി. ഉയർന്ന തുക നിക്ഷേപിച്ചവരോട് അവധിപറഞ്ഞ് മടക്കിയയക്കുകയാണ് ബാങ്ക് ജീവനക്കാർ ചെയ്യുന്നത്.
ഇരിക്കൂർ സ്വദേശിനി ലീല നിക്ഷേപിച്ച പണം നൽകുന്നില്ലെന്ന് കാണിച്ച് ഇരിക്കൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ലീലക്ക് പണം ഉടൻ തിരികെനൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിൽ നിന്ന് നടത്തിയ പ്രാഥമീക പരിശോധനയിൽ ബാങ്കിൽ കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് ഓഡിറ്റർമാർ ഉടൻ കൈമാറും. ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം വിശദമായ പരിശോധന നടത്താനാണ് സഹകരണ വകുപ്പിന്റെ തീരുമാനം. ഏപ്രിൽ 13 മുതൽ സെക്രട്ടറി ബാങ്കിൽ വന്നിട്ടില്ല.ലീവ് നൽകിയിട്ടുമില്ല.
2025 മാർച്ച് 31 വരെയുള്ള കണക്ക് ആവശ്യപ്പെട്ടിട്ടും സെക്രട്ടറി സമർപ്പിച്ചില്ലെന്നും ഏപ്രിൽ13 മുതൽ തുടർച്ചയായി ജോലിയിൽ ഹാജറാതിരുന്നതും ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായി സംശയിക്കുന്നതായുള്ള സാഹചര്യത്തിലാണ് ജോലിയിൽ നിന്നും സസ്പെൻ്റ് ചെയ്തത്. നാളിതുവരെയുള്ള കണക്കുകൾ പരിശോധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ജില്ലാ ജോയിൻ്റ് രജിട്രാർക്ക് യു.ഡി.എഫ് ഭരണ സമിതി കത്ത് നൽകിയിട്ടുണ്ട
ക്രമക്കേട് നടന്നെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് വിഭാഗം ബാങ്കിലെത്തി അന്വേഷണം നടത്തി. നിക്ഷേപക ലീലക്ക് പണം നൽകാത്ത പരാതിയിൽ സർക്കിൾ ഇൻസ്പക്ടർ അന്വേഷണം നടത്തും.
ഇന്നലെയും ബാങ്കിൽ പണവും സ്വർണവും നിക്ഷേപിച്ച നിരവധി പേർ ഇരിക്കൂർ മട്ടന്നൂർ, കല്യാട്, ബ്ലാത്തൂർ, ഊരത്തൂർ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നെത്തിയെങ്കിലും പണവും സ്വർണവും കിട്ടാതെ മടങ്ങുകയായിരുന്നു. ചെറിയ പൈസക്കു പോലും എത്തുന്നവരോട് പണമില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു.