ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകി കണ്ണൂർ സർവ്വകലാശാല

11:30 AM Jun 21, 2025 |


കണ്ണൂർ :  ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റുകൾ നൽകി കണ്ണൂർ സർവ്വകലാശാല. ഭാരതിയാർ സർവ്വകലാശാല വിഷയം സംബന്ധിച്ച് കണ്ണൂർ  സർവ്വകലാശാലയ്ക്കും വിസിയ്ക്കും രജിസ്റ്റാറിനും  വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.  യൂജിസി അംഗീകാരം ഇല്ലാത്തതും സുപ്രീം കോടതിയിൽ ഇപ്പോൾ കേസിൽ ഇരിക്കുന്ന ഫൈനൽ വിധി വരാത്ത സർവ്വകലാശായ്ക്ക് തുല്യതനിർത്തണമെന്ന ആവശ്യമുന്നയിച്ചാണ് പരാതി നൽകിയത്. എന്നാൽ വിഷയം അക്കാഡമിക്ക് കൗൺസിലിൻ്റെ പരിഗണനയിൽ ആണെന്നാണ് കണ്ണൂർ സർവ്വകലാശാല പറയുന്നത്.

തുടർന്ന് ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ ഗവർണറിന്  പരാതി നൽകി. യുജിസി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യുറോയിൽ (UGC DEB ) ലഭിച്ച വിവരാവകാശ മറുപടിയിൽ  ഭാരതീയർ യൂണിവേഴ്സിറ്റിയുടെ വിദൂര വിഭാഗത്തിനു 2015 മുതൽ UGC DEB ന്റെ അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട് .  2015 മുതൽ 2022 വരെ ഭാരതീയർ യൂണിവേഴ്സിറ്റി അംഗീകാരം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസിൽ ആണെന്ന്‌  യുജിസി വ്യക്തം ആക്കിയിട്ടുണ്ട്. 

നിലവിൽ ഭാരതീയർ യൂണിവേഴ്‌സിറ്റിക്ക് 2024-25 അക്കാഡമിക്ക്  ഇയറിൽ മാത്രമാണ് അംഗീകാരം തിരികെ കിട്ടിയത്. 15 കോഴ്സുകൾക്ക് മാത്രം ആണ് യുജിസി അംഗീകാരം നൽകിയത്. ഇതിനു പ്രധാന കാരണം തങ്ങളുടെ അധികാര പരിധിക്ക് പുറത്തു സ്റ്റഡി സെന്ററുകൾ തുടങ്ങിയതാണ് .
യുജിസി 2015 ,2017 ,2020 റെഗുലേഷനുകളിൽ സ്റ്റഡി സെന്ററുകൾ യൂണിവേഴ്സിറ്റികളുടെ അധികാര പരിധിക്ക് പുറത്ത് തുറക്കരുതെന്ന് കർശന നിർദേശം യുജിസി നൽകിയിരുന്നു. 

എന്നാൽ തമിഴ്നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും യൂണിവേഴ്സിറ്റികൾ ഈ നിർദേശം കാറ്റിൽ പറത്തി പല സ്ഥലങ്ങളിലും സ്റ്റഡി സെന്ററുകൾ തുറന്നു കോഴ്‌സുകൾ നടത്തി.  2015-16  അക്കാഡമിക്ക് ഇയറിൽ ഭാരതിയാർ സർവ്വകലാശാലയ്ക്ക് കൊൽക്കത്ത, ജയ്പൂർ, ഒറീസ്സ, എന്നീ സംസ്ഥാനങ്ങളിലും നേപ്പാളിലും സ്റ്റെഡി സെൻ്റർ ഉണ്ടായിരുന്നു.

കൂടാതെ 2016-17 അക്കാഡമിക്ക് ഇയറിൽ കേരളത്തിലും കൊൽക്കത്ത, ഹൈദരാബാദ്,  അഹമ്മദാബാദ്,  മുംബൈ, ഒറീസ എന്നിവിടങ്ങളിലും  സ്റ്റെഡി സെൻ്റർ പ്രവർത്തിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലൊക്കെ ലക്ഷകണക്കിന് വിദ്യാർഥികളാണ് അഡ്മിഷൻ എടുത്തിരുന്നത്. കാലിക്കറ്റ് സർവ്വകലാശാല ഭാരതിയാറിന് 2015 മുതൽ 2022 വരെ തുല്യത നൽകി വന്നിരുന്നു. എന്നാൽ യുജിസി അംഗീകാരം ഇല്ലാത്തതിനാൽ നിരവധി പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുല്യത നിർത്തി കൊണ്ട് കാലിക്കറ്റ് സർവ്വകലാശാല ഉത്തരവ് ഇറക്കി.

അതെ സമയം, കണ്ണൂർ  സർവ്വകലാശാല ഇപ്പോഴും ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യത നൽകുന്നത് യുജിസി ചട്ടലംഘനവും, കോടതി അലക്ഷ്യവുമാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി