+

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല, ജമാത്തെ ഇസ്ലാമിയുടേത് : പി.കെ. കൃഷ്ണദാസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന്റെ വിജയമായി കണക്കാക്കാൻ ആകില്ലെന്നും മതതീവ്രവാദ-രാഷ്ട്ര വിരുദ്ധ സംഘടനയായ ജമാത്തെ ഇസ്ലാമിയുടെ വിജയമാണെന്ന് ബിജെപി ദേശീയ നിർവാഹക

കണ്ണൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന്റെ വിജയമായി കണക്കാക്കാൻ ആകില്ലെന്നും മതതീവ്രവാദ-രാഷ്ട്ര വിരുദ്ധ സംഘടനയായ ജമാത്തെ ഇസ്ലാമിയുടെ വിജയമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂർ മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ വിജയമല്ല എന്നു മാത്രമല്ല എൽഡിഎഫിന്റെ വലിയ പരാജയവുമാണ് തെരഞ്ഞെടുപ്പ്.

നിലമ്പൂരിൽ എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായി. ബിജെപി നേതൃത്വം നൽക നൽകുന്ന എൻഡിഎ മുന്നണിക്ക് വോട്ടിംഗ് ശതമാനത്തിൽ വർധനവുണ്ടായതായും അദ്ദേഹം പറഞ്ഞു.  ഇരു കക്ഷികളും ജാതിയും മതവും പറഞ്ഞാണ് വോട്ടു പിടിച്ചത്. ബിജെപി നയിക്കുന്ന എൻഡിഎ ആവട്ടെ വികസന രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ് വോട്ട് തേടിയത്. എട്ട് തവണ യുഡിഎഫ് വിജയിച്ച മണ്ഡലം ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുപിടിച്ചുവെന്നേയുളളൂ. മത തീവ്രവാദികളെ കൂട്ടുപിടിച്ചിട്ടും യുഡിഎഫിനും എൽഡിഎഫിനും വോട്ട് നിലനിർത്താനായില്ല. എൻഡിഎ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിനേക്കാൾ വോട്ട് വിഹിതം വർദ്ധിപ്പിച്ചു. വോട്ട് വർദ്ധിപ്പിച്ച ഏക പാർട്ടി എൻഡിഎയാണ്.

പിഡിപിയേയും ജമാത്തെ ഇസ്ലാമിയേയും കൂടെകൂട്ടിയും അധികാര ശക്തി ഉപയോഗിച്ചും പണമൊഴുക്കിയുമാണ് ഇടതും വലതും പ്രചാരണം നടത്തിയത്. പഹൽഗാം അക്രമത്തെ അപലപിക്കാനും സിന്ദൂർ ഓപ്പറേഷനെ അനുകൂലിക്കാൻ തയ്യാറാവുകയും ചെയ്യാത്ത രണ്ട് മത തീവ്രവാദ സംഘടനകളെ കൂടെ കൂട്ടിയാണ് രണ്ട് മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിട്ടത്.  ഇരു മുന്നണികളുടെയും തീവ്രവാദ നിലപാടുകൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുന്നതിനുള്ള പ്രചരണങ്ങൾ നടത്തുമെന്നും പി .കെ. കൃഷ്ണദാസ് പറഞ്ഞു. അൻവറിന് ലഭിച്ച വോട്ടുൾപ്പെടെ രണ്ട് മുന്നണികൾക്കുമെതിരെ മണ്ഡലത്തിലെ 30 ശതമാനം ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഭരണ കക്ഷിയായ എൾഡിഎഫിന്റേതും പ്രതിപക്ഷമായ യുഡിഎഫിന്റെയും കൗഡ് ഡൗൺ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറു സീറ്റ് നേടുമെന്ന വി.ഡി. സതീശന്റെ അഭിപ്രായം മലർപൊടിക്കാരന്റെ സ്വപ്നമാണെന്നും കൃഷ്ണദാസ് പറഞ്ഞു.  കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ.  വിനോദ്കുമാർ, കോഴിക്കോട് മേഖലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ, ടി.സി. മനോജ്  എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

facebook twitter