കണ്ണൂർ : എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ വിവാഹ തട്ടിപ്പുവീരൻ വി.ഫലീലിനെ തലശേരിയിലെ ആദ്യ ഭാര്യയും ബന്ധുവും പരാതി നൽകി.തലശേരി തിരുവങ്ങാട് സ്വദേശിനി പി.വി സൗജത്ത് (38) ഇവരുടെ സഹോദരിയുടെ മകൾ ഹർഷിന ( 29) എന്നിവരാണ് തലശേരി ടൗൺ പൊലി സിൽ പരാതി നൽകിയത്. 2022 ഒക്ടോബർ 23 മുതൽ വിവാഹിതരായതിനു ശേഷംരണ്ടു മാസം സൗജത്തും മമ്മാക്കുന്ന് വാഴയിൽ വീട്ടിൽ ഹലീലും ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞിരുന്നു.
അതിനിടെയിൽ സൗജത്തിൻ്റെ പന്ത് പവനും പത്ത് ലക്ഷം രൂപയും ഹർഷിനയു പത്ത് പവനും അഞ്ച് ലക്ഷം രൂപയും മൂന്ന് മാസം കൊണ്ടു തിരിച്ചു. തരാമെന്ന് പറഞ്ഞ് കൈക്കലാക്കിയ ശേഷം പ്രതി അവ നൽകാതെ മറ്റൊരു വിവാഹം ചെയ്തുവെന്നാണ് പരാതി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതിന് സമാനമായി ഫലീൽ നിരവധി സ്ത്രീകളെ വിവാഹ വാഗ്ദ്ധാനം നൽകി വഞ്ചിച്ചതായി പരാതിയുണ്ട്