+

പൊന്നുരുക്കിപ്പാറ-കാരകുണ്ട് -മഠംതട്ട് റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നു കൊടുക്കും

പൊന്നുരുക്കിപ്പാറ-കാരകുണ്ട് -മഠംതട്ട് റോഡിന്റെ ഉദ്ഘാടനം  ജൂലായ് ഒന്നിന്  വൈകിട്ട് നാലിന്  കാരകുണ്ടിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

തളിപ്പറമ്പ് : പൊന്നുരുക്കിപ്പാറ-കാരകുണ്ട് -മഠംതട്ട് റോഡിന്റെ ഉദ്ഘാടനം  ജൂലായ് ഒന്നിന്  വൈകിട്ട് നാലിന്  കാരകുണ്ടിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.കല്യാശ്ശേരി - തളിപറമ്പ് മണ്ഡലങ്ങളിലെ കടന്നപ്പള്ളി-പാണപ്പുഴ, ചപ്പാരപ്പടവ്, പരിയാരം, എന്നീ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന പൊന്നുരുക്കിപ്പാറ നിന്ന് ആരംഭിച്ച് മഠംതട്ടിൽ അവസാനിക്കുന്ന 12.118 കി.മീ നീളം വരുന്ന   റോഡ് ആധുനിക നിലവാരത്തിൽ മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിക്കുന്നതിന് സി.ആർ.എഫ്  പദ്ധതിയിൽപ്പെടുത്തി 19.90 കോടി രൂപയാണ്  അനുവദിച്ചത്.

നിലവിലുണ്ടായിരുന്ന  റോഡ് വീതി കുറവായിരുന്നു. ഇത് സുഗമമായഗതാഗതത്തിന് തടസ്സമായതിനാൽ ഇരുവശത്തുനിന്നും സ്ഥലം സൗജന്യമായി ലഭ്യമാക്കി 10.00 മീറ്റർ വീതിയാക്കി, 5.50 മീറ്റർ മെക്കാഡം ടാറിങ് നടത്തിയാണ് റോഡ് നവീകരിച്ചിട്ടുള്ളത്.റോഡിൻറെ നവീകരണത്തിന്റെ ഭാഗമായി   കയറ്റം കുറക്കൽ , പഴയ കൾവർട്ടുകളുടെ എക്സ്റ്റൻഷൻ, പുതിയ കൾവർട്ടുകൾ നിർമ്മിക്കൽ, റോഡിലെ വെള്ളക്കെട്ട് ഒഴുവാക്കുന്നതിനായി കോൺക്രീറ്റ് ഡ്രെയിനേജ്, പാർശ്വഭിത്തി നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികളും  പൂർത്തികരിച്ചു.

റോഡ് കടന്നുപോകുന്ന ടൗൺ ഭാഗങ്ങളിൽ റോഡിൻ്റെ അരികുകൾ തകരുന്നത് ഒഴുവാക്കുന്നതിനും, റോഡിൻ്റെ ഇരുവശത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഭംഗിയായി നിലനിർത്തുന്നതിനും കോൺക്രിറ്റ് ഷോൾഡറിങ് പ്രവൃത്തിയുംനടപ്പിലാക്കി. അതോടൊപ്പം നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളും മാറ്റിസ്ഥാപിച്ചു.റോഡ് വീതികൂട്ടിയതിനൊപ്പം മതിയായ റോഡ് സുരക്ഷാ ക്രമീകരണങ്ങളുടെഭാഗമായി  തെർമോപ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് വരകൾ, രാത്രിയിൽ തെളിഞ്ഞുകാണുന്ന തരത്തിലുള്ള റോഡ് സ്റ്റഡുകളും, റിഫ്ലക്റ്റിവ് ടൈലുകളും സ്ഥാപിച്ചു. കൂടാതെ ദിശ ബോർഡുകൾ, ഓരോ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേര് ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോർഡുക്കൾ, സൈൻ ബോർഡുക്കൾ എന്നിവയും റോഡ് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചു. റോഡിൻ്റെപരിപാലന കാലയളവും, പരാതി അറിയിക്കുന്നതിനായി റോഡ് നിർമ്മിച്ച ബന്ധപ്പെട്ട എഞ്ചിനീയർമാരുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോർഡുകളും റോഡിൻ്റെ ഭാഗമായി സ്ഥാപിച്ചു.

facebook twitter