തളിപ്പറമ്പ്: ബൈക്കിലെത്തിവഴി യാത്രക്കാരിയായ വയോധികയുടെ മാല കവര്‍ന്ന കേസിലെ രണ്ടാം പ്രതിയെയും പൊലിസ് അറസ്റ്റുചെയ്തു.വരഡൂല്‍ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പില്‍ വീട്ടില്‍ പി.വി.കണ്ണന്റെ ഭാര്യ ടി.സുലോചനയുടെ(64)സ്വർണ താലിമാല യാണ് ഇയാൾ പിടിച്ചുപറിച്ചത്.ഈകേസിലെ രണ്ടാംപ്രതി കാസര്‍ഗോഡ് ഉദുമ വേദിത്തറക്കല്‍ സ്വദേശി പക്യാര വീട്ടില്‍ മുഹമ്മദ് ഇജാസിനെയാണ്(23) ബേക്കലിൽ നിന്നുംതളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
ഈ കേസിലെ മറ്റൊരു പ്രതി സുള്ള്യ സ്വദേശി അബ്ദുള്‍റഹീമിനെ കഴിഞ്ഞ ജൂണ്‍ ജൂൺ ഏഴിന് പൊലീസ് പിടികൂടിയിരുന്നു.മെയ്-22 ന് രാവിലെ 9.30 നാണ് സംഭവം നടന്നത്.വര ഡൂലിൻകടയില് പോയിവരികയായിരുന്ന സുലോചനയുടെ ഒന്നേകാല്‍ പവന് താലിമാലയാണ് തട്ടിയെടുത്തത്.സി.സി.ടിവി ദൃശ്യങ്ങളുമായി സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകളിലാണ് റഹീമും ഇജാസും കേരളത്തിലെത്തി മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്.നിരവധി കേസുകളിലെ പ്രതിയാണ്. ബേക്കലില്‍ വെച്ചാണ് പൊലിസ് ഇജാസിനെ പിടികൂടിയത്.മാല റഹീമിന്റെ കയ്യിലാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തുവരികയാണ്.