കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവം ശനിയാഴ്ച അക്കരെ കൊട്ടിയൂരിൽ തൊഴാനെത്തിയത് പതിനായിരക്കണക്കിന് ഭക്തജനങ്ങൾ.ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിൽ തിരുവൻ ചിറ നിറഞ്ഞു കവിഞ്ഞു. മണിക്കുറുകൾ ക്യൂ നിന്നതിനുശേഷമാണ് പല ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ എത്താൻ കഴിഞ്ഞത്.ഉച്ചശീവേലിയോടെയാണ് തിരക്കിന് അൽപ്പം ശമനം ഉണ്ടായത്. കഴിഞ്ഞ ശനി ഞായർ ദിവങ്ങളിലെ ഗതാഗതക്കുരുക്കിൽ 5 കിലോമീറ്റർ പിന്നിടാൻ 8 മണിക്കൂർവരെ കാത്ത് നിൽക്കേണ്ടി വന്നെങ്കിലും ഇന്ന് ഗതാഗതക്കുരുക്ക് ഇല്ലാത്തത് ഭക്തർക്ക് അനുഗ്രഹമായി.
പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിലെത്തിയ ടൂറിസ്റ്റ് ബസ്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലെ ഭക്തജനങ്ങളെ കൊട്ടിയൂരിൽ ഇറക്കിയ ശേഷം കേളകം, ചുങ്കക്കുന്ന് മേഖലകളിൽ പാർക്കിംഗിങ്ങിന് സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.ജൂൺ 24 നാണ് രോഹിണി ആരാധന. വൈശാഖ മഹോത്സവത്തിലെ അതി പ്രധാന ചടങ്ങായ ആലിംഗന പുഷ്പാജ്ഞലിനടക്കും. ജൂൺ 26 നാണ് തൃക്കൂർ അരിയളവ്കൊട്ടിയൂർ വൈശാഖ മഹോത്സവം ശനിയാഴ്ച അക്കരെ കൊട്ടിയൂരിൽ തൊഴാനെത്തിയത് പതിനായിരക്കണക്കിന് ഭക്തജനങ്ങൾ.ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിൽ തിരുവൻ ചിറ നിറഞ്ഞു കവിഞ്ഞു. മണിക്കുറുകൾ ക്യൂ നിന്നതിനുശേഷമാണ് പല ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ എത്താൻ കഴിഞ്ഞത്.
ഉച്ചശീവേലിയോടെയാണ് തിരക്കിന് അൽപ്പം ശമനം ഉണ്ടായത്. കഴിഞ്ഞ ശനി ഞായർ ദിവങ്ങളിലെ ഗതാഗതക്കുരുക്കിൽ 5 കിലോമീറ്റർ പിന്നിടാൻ 8 മണിക്കൂർവരെ കാത്ത് നിൽക്കേണ്ടി വന്നെങ്കിലും ഇന്ന് ഗതാഗതക്കുരുക്ക് ഇല്ലാത്തത് ഭക്തർക്ക് അനുഗ്രഹമായി. പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിലെത്തിയ ടൂറിസ്റ്റ് ബസ്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലെ ഭക്തജനങ്ങളെ കൊട്ടിയൂരിൽ ഇറക്കിയ ശേഷം കേളകം, ചുങ്കക്കുന്ന് മേഖലകളിൽ പാർക്കിംഗിങ്ങിന് സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.ജൂൺ 24 നാണ് രോഹിണി ആരാധന. വൈശാഖ മഹോത്സവത്തിലെ അതി പ്രധാന ചടങ്ങായ ആലിംഗന പുഷ്പാജ്ഞലി നടക്കും. ജൂൺ 26 ന് തൃക്കൂർ അരിയളവ് .